കോഴിക്കോട് :കരുവന്നൂർ ബാങ്കിലെ തട്ടിപ്പുകാർക്കെതിരെ നടത്തിയ പദയാത്രയ്ക്ക് ലഭിച്ച ജനപിന്തുണ കണ്ടിട്ടാണ് സുരേഷ്ഗോപിയ്ക്കെതിരെ സർക്കാർ കേസ് എടുത്തതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.ഒന്നല്ല ആയിരം കേസ് എടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തിൽ നിന്നും ബി ജെ പി പിന്മാറില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
തൃശൂരിലെ സഹകരണ ബാങ്ക് പൊളിഞ്ഞാൽ തിരുവനന്തപുരത്തുകാർക്ക് എന്ത് നഷ്ടമാണ് ഉണ്ടാകുന്നത്. നിങ്ങളിൽ ആരെങ്കിലും കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നാണ് കേരളത്തിലെ സഹകരണമന്ത്രി ചോദിച്ചത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർത്തിട്ട് വീണ്ടും കേരളത്തിലെ സഹകാരികളെ വഞ്ചിക്കുന്ന പ്രസ്താവനയാണ് സഹകരണമന്ത്രിയുടേത്. സഹകരണ മേഖലയിൽ ഉണ്ടായ തട്ടിപ്പുകളെല്ലാം സഹകരണ വകുപ്പിന്റെ സമ്മതോടെയാണെന്നും സുരേന്ദ്രൻ പറഞ്ഞു. സഹകരണ മേഖലയിലെ തട്ടിപ്പിനെതിരെ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ നൂറുകണക്കിന് സഹകരണ ബാങ്കുകളിൽ സർക്കാർ ഒത്താശയോടെ കൊള്ള നടന്നിട്ടുണ്ട്. സർക്കാർ അവർക്കെതിരെ ഒരു നടപടികളും സ്വീകരിക്കുന്നില്ല സുരേന്ദ്രൻ ആരോപിച്ചു. ഇടതുവലതു മുന്നണികൾ സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post