ജെറുസലേം: മാതൃരാജ്യത്തിനായി ജീവൻ പണയം വച്ച് യുദ്ധത്തിലേർപ്പെടുകയാണ് ഓരോ ഇസ്രായേലി സൈനികരും. സാധാരണക്കാരുടെ ജീവൻ രക്ഷിക്കാനും തീവ്രവാദികളെ അടിച്ചമർത്താനും യുദ്ധമുഖത്ത് രാപകൽ പോരാടുന്ന സൈനികരിൽ നിരവധി പേരാണ് മരണപ്പെടുന്നത്.
ഇപ്പോഴിതാ ഇസ്രായേൽ സേനയുടെ 77ാം ബറ്റാലിയനിൽ സേവനമനുഷ്ഠിക്കുന്ന സൈനിക കോർപ്പറൽ നാമ ബോണി യുദ്ധമുഖത്ത് നിന്ന് കുടുംബത്തിന് അയച്ച സന്ദേശങ്ങളാണ് ശ്രദ്ധ നേടുന്നത്. 19 കാരിയായ ബോണിയ്ക്ക് ഭീകരാക്രമണത്തിൽ പരിക്കേറ്റതിന് പിന്നാലെ ഒളിത്താവളത്തിൽ ഇരുന്നാണ് ആദ്യ സന്ദേശം കുടുംബത്തിന് അയച്ചത്.
ഞാൻ നിങ്ങളെ എല്ലാവരേയും വളരെയധികം ശ്രദ്ധിക്കുന്നു. എനിക്ക് തലയ്ക്ക് പരിക്കുണ്ട്, തൊട്ടപ്പുറമുള്ള തീവ്രവാദി എനിക്ക് നേരെ വെടിയുതിർത്തേക്കാം.’ഞാൻ നിലവിൽ ഗോലാനി ബ്രിഗേഡിൽ നിന്ന് പരിക്കേറ്റ ഒരു സൈനികനോടൊപ്പമാണ്. ഈ സന്ദേശത്തിന് ശേഷവും ബോണി മറ്റൊന്ന് കൂടി അയച്ചു. ആ തീവ്രവാദി ഇവിടെ നിന്ന് പോകില്ല. ആരോ അലറുന്നത് എനിക്ക് കേൾക്കാം, അവിടെ ഒരാൾ കൊല്ലപ്പെട്ടതായി തോന്നുന്നു. തീവ്രവാദികൾ നിരന്തരം ഞങ്ങൾക്ക് നേരെ വെടിയുതിർക്കുകയാണ് എന്നാണ് ബോണി അവസാനമായി അയച്ച സന്ദേശം.
ഇതിന് ശേഷം ബോണിയുടെ സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അവൾ ജീവിച്ചിരിപ്പുണ്ടെന്ന വാർത്ത കേൾക്കാൻ ആഗ്രഹിച്ചെങ്കിലും യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലെ ഒരു എണ്ണം മാത്രമായെന്ന് തിരിച്ചറിഞ്ഞെന്ന് കുടുംബം പറഞ്ഞു. ഏഴ് മാസം മുൻപാണ് ബോണി സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.
Discussion about this post