ന്യൂഡൽഹി: മഹാഭാരതവും രാമായണവും വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ (എൻസിഇആർടി) നിർദ്ദേശത്തിൽ പ്രതികരിച്ച് അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗം മൗലാന ഖാലിദ് റാഷിദ് ഫറംഗി മഹാലി. എൻസിഇആർടിയുടെ ഈ നിർദ്ദേശത്തെ പിന്തുണച്ച അദ്ദേഹം ഒരു നിബന്ധനയും മുന്നോട്ടു വെച്ചു.
രാമായണവും മഹാഭാരതവും പഠിപ്പിക്കാനുള്ള എൻസിഇആർടിയുടെ നിർദ്ദേശം നല്ല കാര്യമാണെന്നും അത് കുട്ടികളിലെ സ്വഭാവ വികസനം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മതഗ്രന്ഥങ്ങളും എൻസിഇആർടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും അത് തിരഞ്ഞെടുക്കാനോ നിരസിക്കാനോ ഉള്ള ഓപ്ഷൻ വിദ്യാർത്ഥികൾക്ക് നൽകണമെന്ന് അദ്ദേഹം നിബന്ധന വച്ചു.
പാഠ്യപദ്ധതിയിൽ ഭാരതത്തിന്റെ ഇതിഹാസങ്ങൾ ഉൾപ്പെടുത്തണമെന്ന് എൻസിആർടി ഉന്നതതല പാനലാണ് ശുപാർശ ചെയ്തത്. ഏഴാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കാലയളവിലുള്ള സാമൂഹിക ശാസ്ത്ര സിലബസിൽ ഉൾപ്പെടുത്താനാണ് ശുപാർശ.
Discussion about this post