ന്യൂഡൽഹി: ഇന്ത്യക്ക് മേൽകരിനിഴൽ വീഴ്ത്തുന്ന ഭീകരതയുടെ അടിവേരറുക്കാൻ രാപകൽ ഇല്ലാതെ പൊരുതുകയാണ് സൈന്യവും വിവിധ കേന്ദ്രഏജൻസികളും. ഈ മാസം ആദ്യം വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡുകളിൽ നിരവധി ഭീകരമൊഡ്യൂളുകളാണ് തകർക്കപ്പെട്ടത്. അതിൽ ഏറ്റവും അപകടകാരിയായ ഭീകരനേതാവും അനുയായിയും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
സാക്വിബ് നാച്ചൻ എന്ന ഐഎസ് മൊഡ്യൂളിന്റെ സ്വയം പ്രഖ്യാപിത നേതാവാണ് പിടിയിലായവരിലെ കുപ്രസിദ്ധൻ. 2002ൽ മുംബൈയിലെ വില്ലെ പാർലെ, മുംബൈ സെൻട്രൽ, മുളുന്ദ് സ്റ്റേഷനിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്ഫോടനത്തിലെ പ്രതിയാണ് സാക്വിബ് നാച്ചൻ. 2017 ലാണ് ഇയാൾ കേസിലെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.നിരോധിത ഭീകര സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ മുൻ സെക്രട്ടറി കൂടിയായിരുന്നു ഇയാൾ.
ശിക്ഷ കഴിഞ്ഞ് നല്ലനടപ്പായിരുന്നില്ല, മറ്റൊരു മുംബൈ ഭീകരാക്രമണമായിരുന്നു ഇയാളുടെ മനസ് നിറയെ. എന്നാൽ ആ ആഗ്രഹം വിഫലമായിയ നാൽപതിലേറെ ഡ്രോണുകളും വിവിധ മാരകായുധങ്ങളും ഉപയോഗിച്ച് മുംബൈയെ മുഴുവൻ അപകടപ്പെടുത്താനുള്ള ഇന്ത്യൻ ഹമാസുകളുടെ മുംബൈ ആക്രമണ പദ്ധതിയാണ് എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ ചേർന്ന് പൊളിച്ചടുക്കിയത്.
മുംബൈയിൽ നിന്ന് 53 കിലോമീറ്റർ വടക്കുള്ള പദ്ഘ ഗ്രാമത്തിൽ നിന്നാണ് സാക്വിബ് നാച്ചനെയും കൂട്ടാളികളെയും പിടികൂടിയത്. മുസ്ലീം ഭൂരിപക്ഷമായ പദ്ഘ ഗ്രാമത്തെ അൽ ഷാം ആയി സ്വയം പ്രഖ്യാപിച്ച് ഇവിടെ ശരീഅത്ത് നിയമം നിർബന്ധപൂർവ്വം നടപ്പിലാക്കി വരികയായിരുന്നു ഇയാൾ. എൻഐഎ അറസ്റ്റ് ചെയ്ത 15 അംഗസംഘത്തിൽ സഹോദരങ്ങളായ റസിൽ അബ്ദുൾ ലത്തീഫ്, റാഫിൽ നാച്ചൻ എന്നിവരും ഉൾപ്പെടുന്നുണ്ട്.
ഡ്രോണുകളും ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളിൽ ഉപയോഗിച്ച മാതൃകയിൽ പാരാഗ്ലൈഡറുകളും ആക്രമണത്തിൽ ഉപയോഗിക്കപ്പെടുമെന്ന വിവരവും ചോർന്നു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കർശനനിരീക്ഷണവും സംശയമുള്ളവരെ പരിശോധനയും ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് ഇവരെ പിടികൂടിയത്. 51 ഹമാസ് പതാകകൾ, 68 ലക്ഷം രൂപ, 38 മൊബൈലുകൾ, 3 ഹാർഡ് ഡിസ്കുകൾ, ആയുധങ്ങൾ എന്നിവയും ഇവരിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളുടെ മകൻ ഷാമിൽ നാച്ചനും പൂനൈ ഭീകരമൊഡ്യൂളുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു.
Discussion about this post