കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേഷ്ഖാലിയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരതകളിൽ മമത ബാനർജിയെയും സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും ബിജെപി നേതാവുമായ മുഥുൻ ചക്രവർത്തി. ഇത്തരം സംഭവങ്ങളെ ചെറുക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ ഭിന്നത മറന്ന് പ്രവർത്തിക്കണമെന്ന് മിഥുൻ ചക്രവർത്തി വ്യക്തമാക്കി. ഇതിനേക്കാൾ അറപ്പുളവാക്കുന്ന മറ്റൊരു കാര്യമില്ല. സ്ത്രീകളെ വച്ചാണ് നിങ്ങൾ കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഇതിലും വെറുപ്പുളവാക്കുന്ന മറ്റൊരു കാര്യമില്ല. സ്ത്രീകളെ വച്ചാണ് നിങ്ങൾ ഇത്തരം കളികൾ കളിക്കുന്നത്. ഇത് അവിശ്വസനീയമാണ്. നമ്മളെല്ലാം രാഷ്ട്രീയം കാണിക്കും. പക്ഷെ ഇതൊക്കെ രാഷ്ട്രീയത്തിനും അപ്പുറമാണ്. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. സന്ദേഷ്ഖാലിയിലുള്ള സ്ത്രീകൾ ഇങ്ങനെയുള്ള ദുരവസ്ഥ േനരിടുന്നത് തടയാൻ നാമെല്ലാം ബാദ്ധ്യസ്ഥരാണ്’- മിഥുൻ ചക്രവർത്തി വ്യക്തമാക്കി.
സ്ത്രീകൾെക്കതിരെ നടക്കുന്ന പീഡനങ്ങൾക്ക് നേരെയുള്ള പ്രതിഷേധങ്ങൾക്കിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകന്ത മുജുംദാറിനെ മിഥുൻ ചക്രവർത്തി സന്ദർശിച്ചു. സന്ദേഷ്ഖാലി പ്രദേശത്ത് ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും ചേർന്ന് സ്ത്രീകൾക്ക് എതിരെ നടത്തുന്ന ലൈംഗിക അതിക്രമത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകന്ത മജുംദറിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പോലീസ് നടത്തിയ ലാത്തിചാർജിൽ മജുംദാറിന് കാര്യമായ പരിക്കുകൾ പറ്റിയിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലായി തങ്ങൾക്കെതിരെയുള്ള ക്രൂരതകൾക്കെതിരെ സന്ദേഷ്ഖാലിയിലെ സ്ത്രീകൾ പ്രക്ഷോഭങ്ങൾ നടത്തുകയാണ്.
മമത ബാനർജിയുടെ സ്വേച്ഛാധിപത്യമാണ് നടക്കുന്നതെന്ന് സന്ദേഷ്ഖാലി സന്ദർശിച്ച ബിജെപി എംപി ബ്രിജ് രാജ് തുറന്നടിച്ചു. ഇവിടെ രണ്ട് കേന്ദ്ര മന്ത്രിമാരും നാല് എംപിമാരും ഉണ്ട്. ഇവരിൽ അഞ്ച് പേരും സ്ത്രീകളാണ്. ഞങ്ങൾ സന്ദേഷ്ഖാലി സന്ദർശിക്കരുതെന്നാണ് മമത ബാനർജി ആഗ്രഹിക്കുന്നയത്. പശ്ചിമ ബംഗാളിൽ നടക്കുന്ന ക്രൂരതകളുടെയും മമത ദീതിയുടെ സ്വേച്ഛാധിപത്യത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post