പാറ്റ്ന: നിതീഷ് കുമാറിന് വേണ്ടി ഞങ്ങളുടെ വാതിലുകൾ ഇപ്പോഴും തുറന്നിരിക്കും എന്ന് പ്രഖ്യാപിച്ച് ലാലു പ്രസാദ് യാദവ്. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സഖ്യത്തിലേക്ക് വീണ്ടും മടങ്ങിയതിനെ തുടർന്ന് ഒമ്പതാം തവണയും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ്, രാഷ്ട്രീയ ജനതാദൾ (ആർജെഡി) തലവൻ ലാലു പ്രസാദ് യാദവ് ഈ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സഖ്യം വിട്ടതിന് ശേഷവും ബിഹാർ നിയമസഭയ്ക്ക് പുറത്ത് രണ്ട് പ്രമുഖ നേതാക്കളും അഭിവാദ്യങ്ങൾ കൈമാറിയിരുന്നു. ഇതിനെ തുടർന്നാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് വീണ്ടും അവസരം നൽകുന്നതിനെക്കുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത്. വാതിലുകൾ എല്ലായ്പ്പോഴും തുറന്നു തന്നെയാണിരിക്കുന്നത്, അദ്ദേഹം തിരിച്ചു വരട്ടെ അപ്പോൾ നോക്കാം. ലാലു പ്രസാദ് യാദവ് പറഞ്ഞു
എന്നാൽ നിതീഷ് കുമാറിന്റെ പാർട്ടി ആർ ജെ ഡി, ഇതിനോട് തീരെ അനുകൂലമായിട്ടുള പ്രതികരണമല്ല നടത്തിയത്
വാതിലുകൾ ഇപ്പോഴും തുറന്നിട്ടുണ്ടെന്ന് ലാലുജി പറയുന്നു. എന്നാൽ അലിഗഢിലെ പ്രസിദ്ധമായ പൂട്ട് വാതിലുകളിൽ വെച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയണം. ആർജെഡി ഞങ്ങളുമായി അധികാരം പങ്കിട്ടപ്പോഴെല്ലാം അത് അഴിമതിയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങളുടെ നേതാവ് നിതീഷ് കുമാർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പിന്നോട്ട് പോകുന്ന പ്രശ്നമില്ല,” ജെഡിയു മുഖ്യ വക്താവും എംഎൽസിയുമായ നീരജ് കുമാർ പ്രസ്താവിച്ചു.
നിതീഷ് കുമാർ പോയതിനെ തുടർന്ന് അധികാരം നഷ്ടപെട്ട ആർ ജെ ഡി, ഇനി അടുത്ത കാലത്തൊന്നും അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് തീർച്ചയാണ്. കാരണം ഇനി എങ്ങോട്ടുമില്ലെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തിലെത്തില്ലെന്ന് മാത്രമല്ല, ഇനി വരും കാലങ്ങളിൽ ജീവിതം ജയിലിൽ ജീവിച്ചു തീർക്കണം എന്ന ഭീഷണിയും ലാലു പ്രസാദ് യാദവും കുടുംബവും നേരിടുന്നുണ്ട്. ജോലിക്ക് പകരം സ്ഥലം കുംഭകോണത്തിൽ പെട്ട് സി ബി ഐ, ഇ ഡി അന്വേഷണം നേരിടുകയാണ് ലാലു പ്രസാദ് യാദവും, മകൻ തേജസ്വി യാദവും മറ്റ് കുടുംബാംഗങ്ങളും. ഈ സാഹചര്യത്തിൽ അധികാരം കൂടെ ഇല്ലാതാകുമ്പോൾ പരമ ദയനീയാവസ്ഥയിലാണ് ലാലു പ്രസാദ് യാദവ്
Discussion about this post