തിരുവനന്തപുരം: കലോത്സവത്തിന് ഇൻതിഫാദ എന്ന പേരിന് വിലക്കേർപ്പെടുത്തിയതിൽ വിസിയ്ക്ക് മുൻപിൽ കവിത ചൊല്ലി പ്രതിഷേധിച്ച് ഇടത് നേതാവ്. കേരളസർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും ഡിവൈഎഫ്ഐ നേതാവുമായ ഡോ. ഷിജുഖാൻ ആണ് വിസി ഡോ. മോഹൻ കുന്നുമ്മലിന് മുൻപിൽ കവിത ചൊല്ലിയത്. കഴിഞ്ഞ ദിവസമായിരുന്നു കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് വേണ്ടെന്ന് വി.സി ഉത്തരവിട്ടത്.
മഹമൂദ് ദാർവിഷിന്റെ ഐഡന്റിറ്റി കാർഡ് എന്ന കവിതയയാണ് ഡിവൈഎഫ്ഐ നേതാവ് ചൊല്ലിയത്. കലോത്സവവുമായി ബന്ധപ്പെട്ട് സർവ്വകലാശാലയിൽ ഇന്ന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ ആയിരുന്നു ഷിജുഖാൻ കവിത ചൊല്ലിയത്. ഈ കവിത സച്ചിദാനന്ദൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരുന്നു. ഇതിന്റെ അവസാന വരികൾ ആയിരുന്നു ചൊല്ലിയിത്.
ഇസ്രായേലിനെതിരെ പാലസ്തീൻ ഉപയോഗിക്കുന്ന പേരാണ് ഇൻതിഫാദ. ഈ പേര് കലോത്സവത്തിന് ഉപയോഗിക്കുന്നതിനെതിരെ വിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു വിസി പേരിന് വിലക്കേർപ്പെടുത്തിയത്. ഇൻതിഫാദയ്ക്ക് കലയുമായി യാതൊരു ബന്ധവും ഇല്ലെന്നും അതിനാൽ പേരിന് വിലക്കേർപ്പെടുത്തണം എന്നുമായിരുന്നു പരാതിയിലെ ആവശ്യം.
Discussion about this post