ന്യൂഡൽഹി: മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ നിന്നും രണ്ടാമത്തെ ഉത്തരവും പുറപ്പെടുവിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കെജ്രിവാൾ സ്ഥാനമൊഴിയാത്തത് അധികാരത്തോടുള്ള അത്യാഗ്രഹം കാരണമാണ്. ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നും ബിജെപി നേതാവ് ഹർഷവർദ്ധൻ പറഞ്ഞു.
‘ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മദ്യനയക്കേസിൽ അറസ്റ്റിലാണ്. അതുകൊണ്ട് തെന്ന ധാർമികമായി മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് ഉത്തരവാദിത്വം മറ്റാരെയെങ്കിലും ഏൽപ്പിക്കണം. അത്യാഗ്രഹം കാരണമാണ് കെജ്രിവാൾ സ്ഥാനം ഒഴിയാത്തത്’- അദ്ദേഹം വ്യക്തമാക്കി.
ഇരയാണെന്ന് കാണിക്കാനാണ് കെജ്രിവാൾ ഇങ്ങനെയൊരു നാടകം കളിക്കുന്നതെന്ന് ബിജെപി നേതാവ് ഹരീഷ് ഖുറാനയും കുറ്റപ്പെടുത്തി. മദ്യനയ കുംഭകോണത്തിലെ രാജാവാണ് അരവിന്ദ് കെജ്രിവാൾ. അഴിമതി ആരോപണങ്ങൾ നേരിടുന്നവർ രാജി വയ്ക്കണമെന്നാണ് കെജ്രിവാൾ പറയാറുള്ളത്. എന്നാൽ, ഇപ്പോൾ അദ്ദേഹം തന്നെ രാജി വയ്ക്കുന്നില്ല. ഇപ്പോൾ കമ്പിയഴിക്കുള്ളിൽ കിടന്ന് അദ്ദേഹം ഉത്തരവുകൾ പുറപ്പെടുവിക്കകുന്നുവെന്നും ഹരീഷ് ഖുറാന വിമർശിച്ചു.
Discussion about this post