ന്യൂഡൽഹി : 2024ലും ഏഷ്യ-പസഫിക്കിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് റിപ്പോർട്ട്. ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂൺ 13-ന് പുറത്തിറക്കിയ ‘ക്രെഡിറ്റ് കണ്ടീഷൻസ് – ഏഷ്യ-പസഫിക് H2 2024 ക്രെഡിറ്റ് ഔട്ട്ലുക്ക്’ എന്ന റിപ്പോർട്ടിലാണ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
2024 ൻ്റെ ആദ്യ പകുതിയിൽ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവയാണ് ഏഷ്യൻ പസഫിക്കിലെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥകൾ. ഈ വർഷത്തിന്റെ രണ്ടാം പകുതിയിലും ഇന്ത്യയുടെ വളർച്ച തുടരുമെന്നാണ് മൂഡീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ തന്നെ വീണ്ടും അധികാരത്തിലെത്തിയതോടെ നയപരമായ തുടർച്ച ഉണ്ടാകും എന്നുള്ളതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ നടപ്പു വർഷം 6.8 ശതമാനവും തുടർന്ന് 2025 ൽ 6.5 ശതമാനവും വളർച്ച കൈവരിക്കുമെന്ന് മൂഡീസ് പ്രവചിച്ചിട്ടുള്ളത്.
അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വകാര്യ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മോദി സർക്കാർ നയത്തിൻ്റെ തുടർച്ച ഇന്ത്യയ്ക്ക് സഹായകരമാകും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 8.2 ശതമാനം വളർന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Discussion about this post