ഡല്‍ഹി: ചൈനയുടെ ഭീഷണിക്ക് വഴങ്ങി അരുണാചല്‍ പ്രദേശില്‍ ബ്രഹ്മോസ് മിസൈലുകളുടെ വിന്യാസം പിന്‍വലിക്കില്ലെന്ന് ഇന്ത്യ. ഇന്ത്യയുടെ സുരക്ഷ കാഴ്ചപാടുകളും ആശങ്കകളും ഇന്ത്യയുടേത് മാത്രമാണ്. ഇന്ത്യന്‍ മേഖലകളില്‍ സുരക്ഷ സജ്ജമാക്കുന്നതില്‍ മറ്റൊരു രാജ്യവും ഇടപെടേണ്ടതില്ലെന്ന് സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതിരോധത്തിന് ആവശ്യമായതിലും അധികം സൂപ്പര്‍ സോണിക് മിസൈലുകളെ അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ടെന്നും ഇത് യുനാന്‍ പ്രവിശ്യയിലും ചൈനയുടെ ടിബറ്റന്‍ മേഖലയിലും ആശങ്കയുണര്‍ത്തുന്നു എന്നും ചൈന ഇന്നലെ പ്രസ്താവിച്ചിരുന്നു. മുങ്ങിക്കപ്പലുകളില്‍ നിന്നും, കപ്പലുകളില്‍ നിന്നും, വ്യോമയാനങ്ങളില്‍ നിന്നും, കരയില്‍ നിന്നും ലക്ഷ്യം തൊടുക്കാവുന്ന ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ക്ക് കരയിലും വെള്ളത്തിലുമുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ സാധിക്കും. 2007 മുതല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അവിഭാജ്യ ഘടകമായ ബ്രഹ്മോസ് മിസൈലുകള്‍ നിലവില്‍ വ്യോമസേനയുടെ സുഖോയ് 30 ഫൈറ്റര്‍ ജെറ്റുകളില്‍ ഉള്‍ക്കൊള്ളാന്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്.
4300 കോടി രൂപ ചെലവില്‍ അത്യാധുനിക മിസൈല്‍ ശേഖരമാണ് ഇന്ത്യന്‍ മേഖലകളില്‍ സൈന്യം വിന്യസിച്ചു കൊണ്ടിരിക്കുന്നത്. ഹിമാലയന്‍ മേഖലകളില്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ച ‘ബ്ലോക്ക് കകക ‘ മുഖാന്തരം, അത്യാധുനിക ദിശനിയന്ത്രണ സംവിധാനങ്ങളൊടൊപ്പം രണ്ടിരട്ടി ശബ്ദ വേഗതയില്‍ മിസൈലുകളെ തൊടുക്കാന്‍ സാധിക്കുന്നു.
അരുണാചല്‍ പ്രദേശിലെ സൈനിക വിന്യാസത്തില്‍ 100 മിസൈലുകളും, ഹെവി ട്രക്കുകളിലായി 5 ലോഞ്ചറുകളും ഇന്ത്യ സജ്ജമാക്കിയിരിക്കുന്നത്. അരുണാചല്‍ പ്രദേശിന്റെ വിവിധ മേഖലകളില്‍ ചൈന തങ്ങളുടെ അവകാശം ഉന്നയിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണ രേഖയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില് അടിയന്തിര സഹചര്യങ്ങളെ നേരിടാന്‍ റോഡ് ഗതാഗതവും വ്യോമയാന മേഖലകളും വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
റഷ്യയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ബ്രഹ്മോസ് മിസൈലുകള്‍ കാലങ്ങളായി ഇന്ത്യന്‍ സുരക്ഷയുടെ ഭാഗമാണെന്നും പ്രതിരോധ മേഖലയില്‍ ബ്രഹ്മോസ് മിസൈലുകളുടെ വിന്യാസത്തില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post