ഡല്‍ഹി: ലഫ്റ്റനനന്റ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പുതിയ കരസേനാ മേധാവിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മലയാളിയായ പിഎം ഹാരിസ് അടക്കം മുതിര്‍ന്ന രണ്ട് ലഫ്റ്റനന്റ് ജനറല്‍മാരെ മറികടന്നാണ് ബിപിന്‍ റാവത്ത് കരസേന മേധാവി ആയത്. 1983-ലാണ് മുതിര്‍ന്ന ലഫ്റ്റനന്റ് ജനറലിനെ മറികടന്ന പുതിയ കരസേനാ മേധാവിയെ നിയമിച്ചിരുന്നത്. അന്ന് ലഫ്റ്റനന്റ് ജനറല്‍ എസ് കെ സിന്‍ഹയെ മറികടന്ന് എഎസ് വൈദ്യയെ കരസേനാ മേധാവിയാക്കി. ട്വിറ്ററിലൂടെയാണ് പ്രതിരോധ മന്ത്രാലയം പുതിയ നിയമനങ്ങള്‍ അറിയിച്ചത്.
നിലവില്‍ കരസേനാ ഉപമേധാവിയായ റാവത്ത് ഈമാസം 31-ന് ദല്‍ബീര്‍ സിങ് ചുമതലയൊഴിയുന്നതോടെ 26-ാമത്തെ കരസേനാ മേധാവിയായി സ്ഥാനമേല്‍ക്കും. കഴിവും ചേര്‍ച്ചയും കണക്കിലെടുത്താണ് പുതിയ കരസേനാ മേധാവിയുടെ നിയമനമെന്ന് പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തി മേഖലിയിലും നുഴഞ്ഞുകയറ്റ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും 10 വര്‍ഷത്തിലേറെ പരിചയം ലഫ്റ്റനന്റ് ജനറല്‍ റാവത്തിനുണ്ടെന്ന് പ്രതിരോധമന്ത്രാലയം വാദിക്കുന്നു. നിയന്ത്രണ രേഖയിലും ചൈനാ അതിര്‍ത്തിയിലുമായിരുന്നു റാവത്തിന്റെ പ്രവര്‍ത്തനം. എയര്‍ മാര്‍ഷല്‍ ബിരേന്ദര്‍ സിങ് ധനോവയാകും പുതിയ വ്യോമസേനാ മേധാവി. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റായ്ക്ക് പകരമായാണ് നിയമനം. ഇന്റലിജന്‍സ് ബ്യൂറോ, റോ എന്നിവയ്ക്കും പുതിയ തലവന്മാരെ നിയമിച്ചു. രാജീവ് ജെയിന് ആണ് പുതിയ ഐബി ഡയറക്ടര്‍. റോ ഡയറക്ടര്‍ അനില്‍ ദാസ്മാനായാണ്. നിലവിലെ ഐഡി ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മയും റോ ഡയറക്ടര്‍ രജീന്ദര്‍ ഖന്നയും 31 വിരമിക്കും.
കോഴിക്കോടുകാരനായ ഹാരിസ് കരസേനയുടെ സതേണ്‍ കമാന്‍ഡ് ആണ്. തമിഴ്നാട് അമരാവതിനഗര്‍ സൈനിക സ്കൂളിലെ പഠനത്തിലൂടെയാണ് ഹാരിസ് കരസേനയിലെത്തുന്നത്. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍നിന്ന് 1978-ല്‍ സൈനിക പരിശീലനം നേടിയ ഹാരിസ് ഇന്‍ഫന്ററി ബെറ്റാലിയന് വിഭാഗത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
Discussion about this post