തിരുവനന്തപുരം: നടൻ മുരളിയോടുള്ള ആദര സൂചകമായി നിർമ്മിച്ച പ്രതിമയിൽ പിഴവ് വരുത്തിയ ശിൽപ്പിയ്ക്ക് നൽകിയ തുക എഴുതി തള്ളി സർക്കാർ. 5.70 ലക്ഷം രൂപയാണ് സർക്കാർ എഴുതി തള്ളിയത്. ശിൽപ്പി നിർമ്മിച്ച പ്രതിമയ്ക്ക് മുരളിയുമായി രൂപസാദൃശ്യം ഉണ്ടായിരുന്നില്ല.
മരിക്കുമ്പോൾ കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്നു മുരളി. ഇതേ തുടർന്നാണ് അക്കാദമി വളപ്പിൽ സൂക്ഷിക്കാൻ മുരളിയുടെ വെങ്കല പ്രതിമ നിർമ്മിയ്ക്കാൻ തീരുമാനിച്ചത്. ഇതിനായി 5.70 ലക്ഷം രൂപ വകയിരുത്തുകയും കരാർ നൽകുകയും ചെയ്തു. എന്നാൽ പ്രതിമയ്ക്ക് നടനുമായി സാദൃശ്യം ഉണ്ടായിരുന്നില്ല. അധികൃതർ അറിയിച്ചതിനെ തുടർന്ന് പ്രതിമയ്ക്ക് രൂപ മാറ്റം വരുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ നിർമ്മാണം നിർത്തിവയ്ക്കാൻ അക്കാദമി നിർദ്ദേശിക്കുകയായിരുന്നു.
തുടർന്ന് കരാർ റദ്ദാക്കിയ അക്കാദമി വാങ്ങിയ തുക തിരിച്ചടയ്ക്കാൻ ശിൽപ്പിയ്ക്ക് നിർദ്ദേശം നൽകി. എന്നാൽ പണം ചിലവായെന്നും ഇത്രയും വലിയ തുക തിരിച്ചടയ്ക്കാൻ കഴിയില്ലെന്നുമായിരുന്നു ശിൽപ്പിയുടെ നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി സാംസ്‌കാരിക മന്ത്രി സജി ചെറിയാനുൾപ്പെടെ കത്ത് നൽകിയിരുന്നു. ഇത് മന്ത്രി അംഗീകരിച്ചതോടെയായിരുന്നും തുക എഴുതി തള്ളാൻ ധനവകുപ്പ് തീരുമാനിച്ചത്. അതേസമയം വികലമായ പ്രതിമ അക്കാദമി വളപ്പിൽ സൂക്ഷിച്ചിട്ടുണ്ട്.
Discussion about this post