അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്ട്രൈക് ആവശ്യപ്പെടുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ജമാ അത്തെ ഇസ്ലാമി മുഖപത്രമായ ‘മാധ്യമ’ത്തിന്റെ എഡിറ്റോറിയല്‍. പാക് സൈന്യം ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവം പാക്കിസ്ഥാന് നിഷേധിക്കുമ്പോള്‍ ഇന്ത്യ അത് തള്ളിപറയുന്നത് നയതന്ത്ര തലത്തില്‍ കൂടുതല്‍ വിഘ്നങ്ങള്‍ കൊണ്ടിടുകയാണ് എന്നാണ് മാധ്യമം പറയുന്നത്.
മിന്നലാക്രമണം ഉണ്ടാകണമെന്ന ശാഠ്യവുമായി വിവിധ കക്ഷിനേതാക്കള്‍ ഇതിനകം രംഗത്തെത്തി കഴിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള അയല്‍ബന്ധം ഊഷ്മളമാവരുതെന്ന് നിര്‍ന്ധമുള്ള ചിന്താധാരയ്കാണ് ഇപ്പോള്‍ മേല്‍ക്കോയ്മ. ഈ സാഹചര്യത്തില്‍ സമാധാന പുനസ്ഥാപനത്തിനായി വാദിക്കുന്നവര്‍ ഇരുഭാഗത്തും കുറഞ്ഞുവരികയാണെന്ന യഥാര്‍ത്ഥ്യം സമാധാനകക്ഷികളെ ആകുലപ്പെടുത്താതിരിക്കില്ല എന്നാണ് മാധ്യമം പറയുന്നത്.
”രണ്ട് ആണവശക്തികള്‍ തമ്മില്‍ തുടരുന്ന ശത്രുതാ സമീപനങ്ങള്‍ സ്വാഭാവികമായും ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് ആഗോള സമൂഹം ആശങ്കാകുലരാണെങ്കിലും നമ്മുടെ ആഭ്യന്തര ചര്‍ച്ചകള്‍ ഇപ്പോഴും പോയ തലമുറയില്‍ നിന്ന് പൈതൃകമായി കൈക്കൊണ്ട സങ്കുചിതമായ നയനിലപാട് ആസ്പദമാക്കിയാണെന്ന ദൗര്‍ബല്യം മുന്നോട്ടുള്ള പ്രയാണത്തെ വല്ലാതെ കുടുക്കിവലിക്കുന്നുണ്ട്.”
-മാധ്യമം എഡിറ്റോറിയല്‍
ഇന്ത്യന്‍ സൈനികരുടെ തലവെട്ടിയ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കണമെന്ന് സൈന്യവും കേന്ദ്രസര്‍ക്കാരും കടുത്ത നിലപാട് സ്വീകരിക്കുന്നതിനിടെയാണ് അത്തരം നീക്കങ്ങള്‍ താ്ഴ് വരയുടെ സമാധാനം കെടുത്തും എന്ന വാദം മാധ്യമം മുന്നോട്ട് വക്കുന്നത്.
പോയ തലമുറയില്‍ നിന്ന് പൈതൃകമായി കൈകൊണ്ട സങ്കുചിത നിലപാട് എന്ന എഡിറ്റോറിയിലെ പ്രയോഗവും വിമര്‍ശനത്തിന് വഴിവെക്കുന്നുണ്ട്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന വാദത്തിനെതിരായ രാജ്യത്ത് ചില എതിര് സ്വരങ്ങള്‍ ചില സംഘടനകള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്തുണ നല്‍കുന്നതാണ് ഇത്തരം വാദങ്ങളെന്നാണ് വിമര്‍ശനം.
തങ്ങള്‍ ഇടപെടും എന്ന ചൈനിസ് പത്രത്തിന്റെ മുന്നറിയിപ്പ് നിസാരമായി കാണരുതെന്നും എഡിറ്റോറിയല്‍ മുന്നറിയിപ്പ് നല്കുന്നു.
അതിര്‍ത്തി ചൂടുപിടിച്ച് നില്ക്കുന്നതും, കശ്മീര്‍ സംഘര്‍ഷത്തിന്റെ മഞ്ഞ് ഉരുകാതെ നിലനിര്‍ത്തുന്നതും ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് അത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന വിലയിരുത്തലോടെയാണ്. മുഖലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.
Discussion about this post