ടി പി സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.
ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
അടീം കൊണ്ടു, പുളീം കുടിച്ചു, കരോം ഒടുക്കി എന്നു പറഞ്ഞപോലായീ നമ്മുടെ ഓട്ടച്ചങ്കൻ്റെ കാര്യം.
ടിപി സെൻകുമാറിനെ പോലീസ് ആസ്ഥാനത്തു നിന്ന് കൈക്കില കൂടാതെ എടുത്തു കളഞ്ഞപ്പോൾ ഇത്രയൊന്നും നിരീച്ചില്ല. അയാൾ അപമാനം ചവച്ചിറക്കി ശിഷ്ടകാലം കഴിച്ചു കൂട്ടും, പെൻഷൻ വാങ്ങി വീട്ടിൽ പോകും എന്നുകരുതി.
പക്ഷേ സെൻകു കേസിനു പോയി. ട്രിബ്യൂണലിലും ഹൈക്കോടതിയിലും തോറ്റിട്ടും വിടാതെ സുപ്രീം കോടതിയിൽ ഹർജി കൊടുത്തു അനുകൂല വിധി സമ്പാദിച്ചു.
അപ്പോഴും ഒരു പിടിവളളി ഉണ്ടായിരുന്നു: എന്ന്, എത്ര മണിക്കകം തിരിച്ചെടുക്കണമെന്ന് കോടതി പറഞ്ഞിരുന്നില്ല. സെൻകു റിട്ടയർ ചെയ്യുന്ന ജൂൺ30ന് രാവിലെയോ വൈകിട്ടോ തിരിച്ചെടുക്കാം, താമസിയാതെ പറഞ്ഞു വിടുകയും ചെയ്യാം. അതു വരെ എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞു നീട്ടിക്കൊണ്ടു പോകാം. ഒടുവിൽ, സെൻ കുമാർ കേസു കൊടുത്തിട്ട് എന്തു നേടി എന്നു ചോദിക്കുകയും ചെയ്യാം.
പക്ഷേ, പണി പിന്നെയും പാളി. സുപ്രീം കോടതി നമ്മുടെ സംശയ നിവാരണ ഹർജി നിഷ്കരുണം തളളി എന്നു മാത്രമല്ല 25000രൂപ കോടതിച്ചെലവു കൊടുക്കാനും വിധിച്ചു കളഞ്ഞു. ഭയങ്കരം!
സെൻകുവിനെ ഉടനെ തിരിച്ചെടുത്തില്ലെങ്കിൽ ചീപ് സെക്രട്ടറി ജയിലിൽ പോകും എന്ന കാര്യവും വ്യക്തമായി.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. എല്ലാ സംശയവും തീർന്നു. ഫയൽ പുട്ടപ്പ് ചെയ്തു, മുഖ്യൻ തുല്യം ചാർത്തി. മേടം 23 (മേയ് 6) ശനിയാഴ്ചത്തെ ശുഭമുഹൂർത്തത്തിൽ സെൻ കുമാർ പോലീസ് ആസ്ഥാനത്ത് മടങ്ങിയെത്തുന്നു. കുരുത്തോല കീറിത്തൂക്കാൻ പ്രതിപക്ഷ നേതാക്കൾ; കുരവയിടാൻ മാധ്യമ സിൻഡിക്കേറ്റുകാർ.
കേസ് ജയിച്ചു, കസേര തിരിച്ചുകിട്ടി എന്നു കരുതി സെൻകുമാർ നെഗളിക്കണ്ടാ. പോലീസ് ആസ്ഥാനത്ത് നമ്മുടെ കാര്യങ്ങൾ നടത്തിയെടുക്കാൻ വീരശ്രീ ടോമിൻ തച്ചങ്കരിയെ ഇരുത്തിക്കഴിഞ്ഞു.
ഇനി, 25,000 ആരു കൊടുക്കും എവിടെ നിന്ന് കൊടുക്കും എന്ന പ്രശ്നം. പിണനാറി വിജയൻ്റെ തറവാട്ടു മുതലിൽ നിന്നോ സ്ത്രീ ധനത്തുകയിൽ നിന്നോ എടുക്കാൻ പറ്റില്ല. ഖജനാവിൽ ഒരുപാട് പണമുണ്ട്. അതിൽ നിന്ന് കൊടുക്കും. വേണ്ടിവന്നാൽ കിഫ്ബിയോടു വാങ്ങും.
കോടതിയിൽ നിന്ന് അടി ഇരന്നു വാങ്ങി എന്നു കരുതി ഭരണം നന്നാകും എന്നാരും പേടിക്കണ്ട. സെൻകുമാർ പിരിയുമ്പോൾ തച്ചങ്കരിയെ പോലീസ് മേധാവിയാക്കും. ശമ്പളം കൊടുക്കാതെ അര ഡസൻ ഉപദേശികളെ കൂടി നിയമിക്കും.
സുപ്രീം കോടതിയിൽ സർക്കാർ തോറ്റതിനു പിന്നിൽ സാമ്രാജ്യത്വ- ഫാസിസ്റ്റ് ഗൂഢാലോചനയുണ്ട്. ദുഷ്യന്ത് ദവേ ഫീസ് ദുഷ്യന്ത് ദവേ ഫീസ് വാങ്ങാതെ വാദിച്ചു എന്നു പറയുന്നത് ഭോഷ്കാണ്. കാശെണ്ണി കൊടുത്തത് സിഐഎ ആയിരിക്കും, സംശയമില്ല.
അതുകൊണ്ട് എത്തപ്പൈ, ഡിഫി സഖാക്കൾ ഇനി സെൻകുമാറിനെ വഴിയിൽ തടയണം, ജഡ്ജിമാരുടെ കോലം കത്തിക്കണം, സിഐഎ ചാരൻമാരെ നാടുകടത്തണം.
ബൂർഷ്വാ കോടതി തുലയട്ടേ,
ജനകീയ സർക്കാർ വാഴട്ടേ,
തോറ്റിട്ടില്ല, തോല്ക്കുകയില്ല
തോറ്റ ചരിത്രം പറയുകയില്ല..
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1166039536859104/?type=3&theater” bottom=”30″]
Discussion about this post