ഗുവാഹത്തി: ബംഗ്ലാദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റത്തെ ചെറുക്കാൻ മോദി സർക്കാരിന് സാധിച്ചുവെന്ന് ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ. ബംഗ്ലാദേശികളുടെ ഈ നുഴഞ്ഞുകയറ്റത്തെ തടയാൻ ആഭ്യന്തര മന്ത്രാലയം മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശികൾ ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റം നടത്തുന്ന ബ്രഹ്മപുത്ര നദിക്ക് സമീപത്തുള്ള ദാക്ഷി സാല്മ മാങ്കാഛർ, ധുബ്രി എന്നിവിടങ്ങളിൽ താൻ രണ്ട് തവണ സന്ദർശനം നടത്തുകയുണ്ടായി. വളരെ കാര്യക്ഷമമായിട്ടാണ് ആഭ്യന്തരമന്ത്രാലയം ഇവിടെ അതിർത്തി മതിലുകൾ കെട്ടിപ്പൊക്കുന്നത്. ഇതിനോടൊപ്പം സുരക്ഷാ സേന അതിർത്തിയിൽ കാവലും ശക്തമാക്കിയിട്ടുണ്ട്- സോനോവാൾ പറഞ്ഞു.
ബംഗ്ലാദേശിൽ നിന്നും ഭീകരർ അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങൾ ഭീകരരെ രാജ്യത്ത് നിന്നും അകറ്റി നിർത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഏറെ ഗുണങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post