അസ്താന (ഖസാകിസ്ഥാന്‍): ഖസാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ അപ്രതീക്ഷിത കണ്ടുമുട്ടല്‍. ഖസാകിസ്ഥാന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവുമായി ചര്‍ച്ച നടത്തിയ ശേഷം മോദി അസ്താന ഓപറ ഹൗസിലെ ലീഡേഴ്സ് ലോഞ്ചില്‍ എത്തിയപ്പോഴാണ് നവാസ് ഷെരീഫിനെ കണ്ടുമുട്ടിയത്. കസാഖിസ്ഥാൻ പ്രസിഡന്റ് നൂർ സുൽത്താൻ നസർബയേവ് നടത്തിയ വിരുന്നിനിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്.
ഇരു രാഷ്ട്ര തലവന്മാരും പരസ്പരം കുശലാന്വേഷണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ഷെരീഫിന്റെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മോദി ചോദിച്ചറിഞ്ഞതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് മുമ്പ് 2015ലെ പാരീസ് കാലാവസ്ഥ ഉച്ചകോടിക്കിടെയാണ് ഇരുവരും അവസാനമായി കണ്ടത്. 17 മാസങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു കൂടിക്കാഴ്ച. ഹൃദയ ശാസ്ത്രക്രിയക്ക് വിധേയനായ നവാസ് ഷരീഫിന്റെ ആരോഗ്യത്തെ കുറിച്ച് മോദി അന്വേഷിച്ചു. കഴിഞ്ഞ മേയിൽ ഷരീഫ് ഹൃദയ ശാസ്ത്രക്രിയക്ക് വിധേയമായപ്പോൾ ഫോണിൽ വിളിച്ച് മോദി സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു.
കുല്ഭൂഷണ് യാദവ് കേസ് അടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ ഉലച്ചില്‍ സംഭവിച്ച സാഹചര്യത്തിലാണ് ഇരു രാഷ്ട്ര തലവന്മാരും തമ്മില്‍ അനൗദ്യോഗികമായി കണ്ടുമുട്ടിയത്.
ഷാങ്ഹായ് സഹകരണ സമിതി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് നരേന്ദ്ര മോദി ഖസാകിസ്ഥാനിലെത്തിയത്. ചൈനീസ് പ്രസിഡന്റ് സി ജന്പിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഷാങ്ഹായ് സഹകരണ സമിതിയില്‍ ഇപ്പോള്‍ നിരീക്ഷണ പദവി മാത്രമാണ് ഇപ്പോള്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമുള്ളത്.
അതേസമയം മോദി- നവാസ് കൂടിക്കാഴ്ച ഉണ്ടാകുമോ എന്നത് വ്യക്തമല്ല. ഇരു നേതാക്കളും തമ്മിൽ ചർച്ചയുണ്ടാകുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെയൊരു നിർദേശം ഇപ്പോഴില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് ഗോപാൽ ബഗ്ഗെ വ്യക്തമാക്കി.
Discussion about this post