കോഴിക്കോട്: കെ എം മാണിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കവലയില്‍ നിന്ന് വിലപേശുന്ന നേതാവാണ് മാണി. രാഷ്ട്രീയ മര്യാദയും സത്യസന്ധതയും മാണിക്കില്ല. കപടരാഷ്ട്രീയത്തിന്റെ അപ്പസ്തോലനായ മാണിയുടേത്, ഗുരുഹത്യയുടെ കറ പുരണ്ട കൈകളാണ്. കെ.എം ജോർജ് നെഞ്ചുപൊട്ടി മരിച്ചതിന്റെ ഉത്തരവാദി കെ.എം. മാണി മാത്രമാണ്- മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
മാണിക്ക് എല്‍ഡിഎഫ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായ വെളിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം.
മുന്നണിക്കകത്ത് നിന്ന് തര്‍ക്കിച്ചും വിലപേശിയും കലഹിച്ചും അനര്‍ഹമായ പലതും നേടിയ കെഎം മാണി രാഷ്ട്രീയ സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടാത്ത രാഷ്ട്രീയക്കാരനാണെന്നും കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ മാണിയുടെ വിഷക്കൊമ്പു കൊണ്ടുള്ള കുത്തേല്‍ക്കാത്ത ഒരു നേതാവും ഉണ്ടാകില്ലെന്നും സ്ഥാപക നേതാവ് കെഎം ജോര്‍ജ് മുതല്‍ പിസി ജോര്‍ജ് വരെ അത് അനുഭവിച്ചവരാണെന്നും പത്രം ആരോപിക്കുന്നു.
മാണിക്കായി യുഡിഎഫിന്റെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ വേണ്ടെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post