2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രി 10.15ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് സി.പി.എം വിമതനും ആര്.എം.പി നേതാവുമായ ടി.പി.ചന്ദ്രശേഖരന് കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് കെ.കെ.രമ ആരോപിക്കുന്നത് . പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടത്തിയത്. അക്രമികള്‍ എത്തിയ വാഹനം സി.പി.എം നേതാവ് പി.ജയരാജന്റെ ഉടമസ്ഥതയിലുള്ളതാണന്ന് വ്യക്തമായിട്ടുണ്ടെങ്കിലും കേസിലെ ഒരു ഘട്ടത്തില്‍ പോലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അവര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.
വിവിധ കോണുകളില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് മുന്‍ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്. സ്വര്‍ണക്കടത്തുകേസിലെ പ്രതി ഫയാസുമായി ടിപി വധക്കേസിലെ പ്രതികള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു കുറ്റവാളിയുമായുള്ള ബന്ധം ഗൗരവമായി കാണണമെന്നുമായിരുന്നു ആന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് വിട്ടതെന്നും കേസിലെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സിബിഐ അന്വേഷണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.
Discussion about this post