ഡല്‍ഹി: പാകിസ്ഥാന്റെയും ചൈനയുടെയും ഭാഗത്ത് നിന്നുള്ള ഒരുമിച്ചുള്ള അക്രമത്തെ എന്നും പ്രതീക്ഷിച്ചിരിക്കണമെന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഡല്‍ഹിയില്‍ നടന്ന ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റാവത്ത്.
ഇന്ത്യ ആണ് അവരുടെ പ്രധാന എതിരാളി എന്നാണ് പാകിസ്ഥാന് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധത്തിനും പാകിസ്ഥാന് നേതൃത്വം നല്‍കുന്നുണ്ട്. ഡോക് ലാം വിഷയത്തില്‍ ചൈന ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കിയതാണ്. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ അതിര്‍ത്തിയില്‍ മാറ്റം വരുത്താന്‍ ചൈന ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ കടന്ന് കയറികൊണ്ട് ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുകയാണ് ചൈന.
ചൈനയുടെ കാര്യത്തിൽ അവർ ശ്രമം തുടങ്ങി. പതിയെപ്പതിയെ നമ്മുടെ പ്രദേശങ്ങളിൽ അവർ അതിക്രമിച്ചുകടക്കാൻ ആരംഭിച്ചു. നമ്മുടെ ക്ഷമയെ അവർ പരീക്ഷിച്ചുനോക്കുകയാണ്. നമ്മൾ ജാഗരൂകരായി തയാറായിരിക്കണം. 70 ദിവസം നീണ്ടുനിന്ന ഡോക് ലാം വിഷയം താൽക്കാലികമായി പരിഹരിക്കപ്പെട്ടെങ്കിലും ഇനിയും ഇന്ത്യയുമായി ഏറ്റുമുട്ടാൻ ചൈനീസ് സൈന്യത്തിനു മടിയില്ലെന്നാണു നിഗമനം. ചൈനയുമായി 4,057 കിലോമീറ്റർ അതിർത്തി (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) ആണ് ഇന്ത്യയ്ക്കുള്ളത്. ലഡാക്ക്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രത്യേകിച്ചും ചൈനീസ് അധിനിവേശം ഉണ്ടായേക്കാം.
ചൈനയുമായുള്ള അഭിപ്രായ വ്യത്യാസം മുതലെടുക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്. അതുകൊണ്ട് തന്നെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്നും തെക്കന്‍ അതിര്‍ത്തിയില്‍ നിന്നുമുള്ള ആക്രമത്തെ നമ്മള് എപ്പോഴും പ്രതീക്ഷിക്കണമെന്നും റാവത്ത് പറഞ്ഞു. വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ പ്രശ്നങ്ങൾ നേരിടാൻ ഇന്ത്യ തയാറെടുത്തിരിക്കണം. ജനാധിപത്യ രാജ്യങ്ങളും ആണവ അയൽരാജ്യങ്ങളും യുദ്ധത്തിനു പോകില്ലെന്ന ചിന്ത മിഥ്യാധാരണയാണ്. അണ്വായുധങ്ങൾ ആക്രമണങ്ങളെ തടുക്കുന്ന ആയുധങ്ങളാണ്, റാവത്ത് വ്യക്തമാക്കി.
Discussion about this post