ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നക്സലുകളുടെ ഭീഷണി അവര്‍ക്കുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സഹോദരന്. ഗൗരിക്ക് നക്സലുകളുടെ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായാണ് ഇന്ദ്രജിത്ത് ലങ്കേഷ് മധ്യമങ്ങളോട് പറഞ്ഞത്.
നക്സല്‍ പ്രവര്‍ത്തകരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനായി അഹോരാത്രം പ്രയത്നിച്ച വ്യക്തിയായിരുന്നു ഗൗരി. ഇത് ഒരുപരിധിവരെ വിജയമായിരുന്നു. ഇതേ തുടര്‍ന്ന് ഭീഷണിയുടെ സ്വരത്തിലുള്ള നിരവധി മെയിലുകളും കത്തുകളും ഗൗരിക്ക് ലഭിച്ചിരുന്നു. പോലീസ് പ്രധാനമായും അന്വേഷിക്കേണ്ട മേഖലയിതാണെന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ഗൗരി വെടിയേറ്റ് മരിച്ചത്. ഇവരുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്ന് വെടിവെച്ചയാളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇയാള്‍ ഹെല്‍മറ്റും ജാക്കറ്റും ധരിച്ചിട്ടുള്ളതിനാല് ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
ഗൗരിക്കെതിരെ നിരവധിപേര്‍ നിലപാടെടുത്തിരുന്നു. ഇതിനു പുറമെ അനേകം ഭീഷണികളും ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
എന്നാല്‍, ഇതൊന്നും തനിക്കോ, അമ്മയ്ക്കോ അറിയില്ലായിരുന്നു എന്നും ഇന്ദ്രജിത്ത് അറിയിച്ചു. അടുത്തകാലത്ത് ഗൗരിയും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്ക് വരുന്ന ഭീഷണി സന്ദേശങ്ങളെ കുറിച്ച് ഗൗരി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും സഹോദരന് പറഞ്ഞു.
ഗൗരിയുടെ നക്സല്‍ അനുകൂല നിലപാടിനെ തുടര്‍ന്ന് സഹോദരനുമായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ക്ക് പിതാവിന്റെ സ്ഥാപനായ ലങ്കേഷ് പത്രികയില്‍ നിന്നു പുറത്ത് പോകേണ്ടിവന്നിരുന്നു. തുടര്‍ന്ന് പിതാവിന്റെ കാലശേഷം ഗൗരി എഡിറ്ററുടെ സ്ഥാനത്തേക്ക് വരികയും ഇന്ദ്രജിത്ത് സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയുമായിരുന്നു.
പിന്നീട് 2005-ല്‍ ഗൗരി ലങ്കേഷ് പത്രിക എന്ന പേരില്‍ ഗൗരി മറ്റൊരു പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു.
Discussion about this post