കാസര്‍ഗോഡ്: ഹിന്ദുമതത്തിലേക്ക് തിരിച്ചു വന്നത് സംബന്ധിച്ച് വെളിപ്പെടുത്തലുകളുമായി താന്‍ വാര്‍ത്താസമ്മേളനം നടത്തിയതില്‍ തനിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നുവെന്ന് ആതിര. തെറ്റ് ബോധ്യപ്പെട്ടതുകൊണ്ടാണ് സ്വധർമ്മത്തിലേക്ക് തിരിച്ചുവന്നത്. ആർഷ വിദ്യാസമാജം തനിക്ക് നേർവഴികാട്ടുകയായിരുന്നു. തന്നെ ഇപ്പോൾ പീഡിപ്പിക്കുന്നതായി കാട്ടിയുള്ള ചിലരുടെ പരാതി വ്യാജമാണെന്നും ആതിര പറഞ്ഞു.
കോളേജ് വിദ്യാര്‍ഥിനിയായ ആതിര (23)യെ ജൂലൈ 10നാണ് കാണാതായത്. 20 പേജ് കത്തെഴുതി വച്ചായിരുന്നു ആതിര പോയത്. ഇസ്ലാംമതത്തിലേക്ക് ആളുകളെ ചേര്‍ക്കുന്ന സംഘത്തിലാണ് എത്തിപ്പെട്ടത്. ഇതിനിടെ പോലീസ് അന്വേഷണവും ആരംഭിച്ചു. ഏറെ നാള് കണ്ണൂര്‍ ഇരിട്ടിയില്‍ ഒരു വീട്ടില്‍ ആതിരയെ താമസിപ്പിച്ചു.
ഇതിനിടെ, ആതിര തന്നെ പോലീസിനു മുന്നിലെത്തി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറായില്ല. എന്നാല്‍, ആര്‍ഷ വിദ്യാസമാജത്തിലൂടെ വിവിധ മതങ്ങളുടെ ആശയം പഠിച്ചതോടെയാണ് സ്വന്തം മതത്തിലേക്ക് തിരികെപ്പോരാന്‍ ആതിര തയാറായത്.
ഇസ്ലാമില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് തിരിച്ചു വന്നത് തെറ്റ് തിരിച്ചറിഞ്ഞെന്നും ആതിര പറഞ്ഞു.. ആര്‍ഷ വിദ്യാസമാജം നേര്‍വഴി കാണിക്കുകയാണ് ചെയ്തതെന്നും ആതിര വ്യക്തമാക്കി.
തന്നെ തെറ്റിദ്ധരിപ്പിച്ച് മതം മാറ്റുകയായിരുന്നു. ഇസ്ലാം മാത്രമാണ് ശരിയായ മതമെന്ന് പഠിപ്പിച്ചെന്നും ആതിര പറഞ്ഞു. സ്വധര്‍മ്മത്തിലേക്ക് തിരികെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇനി ഒരു ആതിര ഉണ്ടാകരുതെന്നും പെണ്‍കുട്ടി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സ്വധര്‍മ്മത്തിലേക്ക് തിരികെയെത്തിയ ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ആതിര തനിക്ക് ഉണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ മതം മാറ്റിയതെന്ന് ആതിര വ്യക്തമാക്കി. കല്ലിനെ ആരാധിക്കുന്ന ഹിന്ദു മതം തെറ്റാണന്നും ഇസ്ലാം മതം മുന്നോട്ട് വയ്ക്കുന്ന ഏക ദൈവവിശ്വാസം മാത്രമാണ് ശരിയെന്നും തെറ്റിദ്ധരിപ്പിച്ചു.
അമുസ്ലീംങ്ങള്‍ കാഫിറുകളാണന്ന് വിശ്വസിച്ചതിനാല്‍ മാതാപിതാക്കളെയും താന്‍ മാതം മാറ്റാന്‍ ശ്രമിച്ചെന്നും ആതിര പറഞ്ഞു. തെറ്റു തിരിച്ചറിഞ്ഞ് സ്വധര്‍മ്മത്തിലേക്ക് തിരികെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്നും ഇതിന് സഹായകമായത് ആര്‍ഷ വിദ്യാസമാജം പ്രവര്‍ത്തകരുടെ ഇടപെടലാണന്നും ആതിര വ്യക്തമാക്കിയിരുന്നു.
Discussion about this post