ഡല്‍ഹി: യെമനിലെ ഇന്ത്യ രക്ഷാദൗത്യം ‘ഓപ്പറേഷന്‍ റാഹത്ത്’ അവസാനഘട്ടത്തില്‍. വന്‍ തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ ഷിയാ ഹുദി വിമതരും സൗദിസഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ നിന്നും 4000ഓളം പൗരന്മാരെയാണ് ഇന്ത്യയ്ക്ക് ഒഴിപ്പിക്കാനായത്.
കടുത്ത വ്യോമാക്രമണത്തിനിടയില്‍ യെമനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ തിരിച്ച ഇന്ത്യക്കാരുടെ അവസാനസംഘം ഇന്ന് മുംബയിലെത്തും. വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച അവസാനിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് സയിദ് അക്ബറുദീന്‍ അറിയിച്ചു.
26ഓളം വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരല്ലാത്ത 232 പേരെയും യെമനില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യയുടെ നടപടി ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആയിരത്തിലേറെ ആളുകളെ ഒഴിപ്പിച്ച ഇന്ത്യയില്‍ നിന്ന് 26 രാജ്യങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. തങ്ങളുടെ പൗരന്മാരോട് സനയിലെ ഇന്ത്യന്‍ എംബസി സെക്രട്ടറി രാജ് കോപാലുമായി ബന്ധപ്പെടാന്‍ യെമനിലെ യു.എസ് എംബസിയുടെ ഉപദേശകസമിതി വെബ്‌സൈറ്റ് വഴി അറിയിക്കുകയും ചെയ്തു.
യു.എസ് പൗരന്മാരെ ഒഴിപ്പിക്കാനായി യു.എസ് സര്‍ക്കാര്‍ ഇതുവരെയായി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നില്ല.
അല്‍ ഹൊദയ്ദയില്‍ നിന്ന് 74 പേരെ ഒഴിപ്പിച്ച ഇന്ത്യന്‍ നാവികക്കപ്പലായ ഐ.എന്‍.എസ് തര്‍ക്കഷ് ഇന്ന് ജിബോട്ടിയിലും അതേ സമയം അടുത്ത ദൗത്യത്തിനായി ഐ.എന്‍.എസ് സുമിത്ര അല്‍ ഹൊദയ്ദയിലും എത്തിച്ചേരും. രാജ്യം വിടാനായി ആഗ്രഹിക്കുന്നവരോട് അവസാന എയര്‍ ഇന്ത്യ വിമാനം പുറപ്പെടുന്നതിനുള്ളില്‍ സനയിലെത്തിച്ചേരാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നേതൃത്വത്തില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് സനയില്‍ നിന്നും ജിബോട്ടിയില്‍ നിന്നും ഏകോപിപ്പിക്കുന്നുണ്ട്.
Discussion about this post