കോഴിക്കോട്: നികുതി വെട്ടിച്ചെന്ന പരാതിയില്‍ ഇടത് മുന്നണി എംഎല്‍എ പി വി അന്‍വറിനെതിരെ ആദായനികുതിവകുപ്പ് അന്വേഷണം ആരംഭിച്ചു. ആസ്തിക്കനുസരിച്ച് നികുതി അടക്കുന്നില്ലെന്നാണ് പരാതി.
പി വി അന്‍വര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നികുതി അടയ്ക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ആദായനികുതി വകുപ്പിന്റെ കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണ ചുമതല.
കോഴിക്കോട് സ്വദേശി മുരുകേശ് നരേന്ദ്രനാണ് എംഎല്‍എയ്ക്കെതിരെ പരാതി നല്‍കിയത്.
എം.എൽ.യ്ക്ക് രണ്ട് വാട്ടർ തീം പാർക്കുകളുണ്ട്. ഇത് കൂടാതെ മഞ്ചേരിയിൽ ഇന്റർനാഷണൽ സ്കൂളും വില്ല പ്രോജക്ടുമുണ്ട്. ഇത്രയും സ്വത്തുണ്ടായിട്ടും 10 വർഷമായി എം.എൽ.എ നികുതി അടക്കുന്നില്ല. പി.വി.അൻവർ സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ തന്റെ ആസ്തിയായി കാണിച്ചിരിക്കുന്നത് 4 ലക്ഷം രൂപ മാത്രമാണ്. എം.എൽ.എയുടെ ഉടമസ്ഥതയിൽ കോഴിക്കോട് കക്കാടംപൊയിലിലുള്ള പി.വി.ആർ വാട്ടർ തീം പാർക്ക് വാങ്ങിച്ചതുമായി ബന്ധപ്പെട്ടും ക്രമക്കേട് നടന്നിട്ടുണ്ട്. വാട്ടർ തീം പാർക്കിന്റെ പാർട്ട്ണറായി കാണിച്ചിരിക്കുന്ന തന്റെ രണ്ടാം ഭാര്യയുടെ പാൻ കാർഡ് വിവരങ്ങൾ എം.എൽ.എ സമർപ്പിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ഈ ആരോപണങ്ങൾ സാധൂകരിക്കുന്നതിന് ആവശ്യമായ തെളിവുകൾ നൽകണമെന്ന് ആദായ നികുതി വകുപ്പ് പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പി.വി.അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലിലുള്ള പി.വി.ആര് വാട്ടര്‍ തീം പാര്‍ക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മിച്ചതാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് അന്വേഷണം. സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളിലെ സ്ഥിതി ചെയ്യുന്ന കക്കാടം പൊയില്‍ പരിസ്ഥിതി ലോല പ്രദേശമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇവിടുത്തെ കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.
Discussion about this post