താനെ: അഞ്ച് വയസുകാരിയെ മദ്രസയ്ക്കുള്ളിൽ ദിവസങ്ങളോളം പീഡിപ്പിച്ച കേസിൽ അറബിക് അദ്ധ്യാപകന് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ബീഹാർ സ്വദേശിയായ 35കാരനാണ് പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
ഇവിടുത്തെ മദ്രസയിൽ 15 ദിവസം മുമ്പാണ് അറബിക് അദ്ധ്യാപകനായി പ്രതി ജോലിയിൽ പ്രവേശിക്കുന്നത്. മദ്രസയിൽ പഠിക്കാനെത്തുന്ന കുട്ടിയെ ഇയാൾ സ്ഥിരമായി ലൈഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. എന്നാൽ കുട്ടി ഈ വിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് മുംബ്ര പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയുടെ കുടുംബം പരാതി നൽകുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെയുള്ള പോക്സോ നിയമങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Discussion about this post