സംസ്ഥാനത്ത് ഏറെ നാശനഷ്ടങ്ങള്‍ വരുത്തിയ ‘ഓഖി’ ദുരന്ത ബാധിതപ്രദേശങ്ങള്‍ നേരില്‍ക്കണ്ടു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറയിലെത്തി. ഓഖി ദുരിതബാധിതരെ കണ്ട് അദ്ദേഹം പരാതികള്‍ കേട്ടു. കേന്ദ്രസര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ക്രിസ്മസിന് മുമ്പ് കാണാതായവരെ തിരികെയെത്തിക്കാന്‍ ശ്രമിക്കുമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്കി. പൂന്തുറയിലെ അൽഫോൺസ ഓഡിറ്റോറിയത്തിൽ ഓഖി ദുരിതബാധിതരെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു മോദി.
നിങ്ങളുടെ ദു:ഖവും വേദനയും ഞാൻ മനസിലാക്കുന്നു. ചുഴലിക്കാറ്റിൽ പെട്ട് കാണാതായവരെ ക്രിസ്മസിന് മുന്‍പ് തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രം നടത്തി വരികയാണ്. ദുരന്തം ഉണ്ടായപ്പോൾ കേന്ദ്രത്തിന്റെ സേനകൾ അടിയന്തരമായി ഇടപെട്ടു. അതിനാലാണ് നിരവധി പേരെ രക്ഷിക്കാനായത്. നിർഭാഗ്യവശാൽ ജീവൻ നഷ്ടമായവരുണ്ട്. അവരുടെ കുടുംബത്തിന്റെ വേദന മനസിലാക്ക് കേന്ദ്ര സർക്കാർ ആവശ്യമായ സഹായങ്ങൾ നൽകും. കേന്ദ്ര സർക്കാർ ജനങ്ങൾക്കൊപ്പമായതിനാലാണ് ദുരന്തമുണ്ടായതിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ തന്നെ നേരിട്ട് കേരളത്തിലെത്തിയതെന്നും മോദി പറഞ്ഞു.
ഓഖി ദുരിതാശ്വാസമായി കേരളത്തിനും തമിഴ്നാടിനും ലക്ഷദ്വീപിനുമായി 325 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനവദിച്ചു. ഇക്കാര്യം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
422 കോടിയുടെ പാക്കേജ് വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
PM @narendramodi announces relief package of Rs. 325 crore for #CycloneOckhi affected States of Kerala, Tamil Nadu & Lakshadweep pic.twitter.com/C9uUJOxqKz
— DD News (@DDNewslive) December 19, 2017
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ പി സദാശിവം, എംഎല്‍എ വി എസ് ശിവകുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതം നേരിടാന്‍ 7340 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കേരളം ആവശ്യപ്പെട്ടു. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്. ദുരന്തം നേരിടാന്‍ അടിയന്തര സഹായമായി 1200 കോടി രൂപ അനുവദിക്കണമെന്നും ദീര്‍ഘകാല പാക്കേജായി 7340 കോടി അനുവദിക്കണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു.
കേരളം ആവശ്യങ്ങളും ദുരന്ത കെടുതികളും വിലയിരുത്തിയ പ്രധാനമന്ത്രി, കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പു നല്കി. ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന കേരളത്തിന്റെ പരാതി പരിശോധിക്കുമെന്നും മുന്നറിയിപ്പ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായം നല്‍കാമെന്നും പ്രധാനമന്ത്രി യോഗത്തില്‍ അറിയിച്ചു.
കന്യാകുമാരി, കവരത്തി പ്രദേശങ്ങളിലെ ഓഖി ദുരന്തബാധിതരെ സന്ദര്‍ശിച്ചതിന് ശേഷമാണ് മോദി കേരളത്തിലെത്തിയത്. രാജ്ഭവനിലോ വിമാനത്താവളത്തിലോ വച്ചാകും മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ലക്ഷദ്വീപിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. രാവിലെ കൊച്ചിയില്‍ നിന്ന് കവരത്തി ഹെലിപാഡിലെത്തുന്ന പ്രധാനമന്ത്രിയെ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍, എം.പി. എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
സെക്രട്ടേറിയറ്റില്‍വച്ച് ദ്വീപ് നിവാസികളുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രി കേള്‍ക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ശന സുരക്ഷ തിരുവനന്തപുരത്ത് ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, സുരേഷ് ഗോപി എം,പി, ബി.ജെ.പി നേതാക്കൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് തിരിച്ചു. തുടര്‍ന്ന് നാലരയോടെയാണ് തിരുവനന്തപുരത്തു തിരിച്ചെത്തിയത്.
അതേസമയം, കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതായി ബിജെപി വൃത്തങ്ങള്‍ ആരോപിച്ചു. രാജ്ഭവനില്‍ ചര്‍ച്ചായോഗം നടത്തി അദ്ദേഹത്തെ തിരികെ അയയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമം ബിജെപി ഇടപെടല്‍ മൂലമാണ് ഒഴിവായതെന്ന് അവര്‍ പറഞ്ഞു.
Discussion about this post