യാംഗൂണ്‍: മ്യാൻമറിൽ രോഹിംഗ്യൻ വിമതർ ഹിന്ദു ഗ്രാമീണരെ ആക്രമിച്ച് കൊലപ്പെടുത്തിയതായുള്ള ആംനെസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് തള്ളി രോഹിംഗ്യൻ സായുധവിഭാഗം അര്‍സ രംഗത്ത്. തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണ് തങ്ങൾക്കെതിരേ ആംനെസ്റ്റി ഉന്നയിച്ചിരിക്കുന്നതെന്ന് അര്‍സ ട്വിറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ രാഖൈനിലുണ്ടായ കലാപത്തില്‍ അര്‍സ വന്‍ തോതില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും തട്ടിക്കൊണ്ടി പോവുകയും ചെയ്തതായാണ് ആംനെസ്റ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ 99 പേരെയാണ് കത്തിയും വാളും ഉപയോഗിച്ച് സംഘം കൊലപ്പെടുത്തിയത്.
Discussion about this post