പൂനെ; അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം തല നിലത്തടിപ്പിപ്പിച്ച് കൊലപ്പെടുത്തി. പൂനെയിലെ ലോണി കല്‍ബോറിലാണ് സംഭവം. പ്രതി മാല്‍ഹരി മന്സോദെയെ (22) സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യമാണ് പ്രതിയെ കണ്ടെത്താന്‍ സഹായകമായത്.
തമിഴ്നാട്ടിൽനിന്ന് കൂലിപ്പണിക്ക് പുണെയിൽ എത്തിയവരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. വ്യാഴം അർധരാത്രിയിലാണ് കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കൾ അറിഞ്ഞത്. ഉടൻതന്നെ തിരച്ചിൽ തുടങ്ങുകയും പൊലീസിൽ പരാതി കൊടുക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സമീപപ്രദേശത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്. വൈദ്യപരിശോധനയിൽ കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തല നിലത്തിടിച്ചാണ് കൊല്ലപ്പെട്ടതെന്നും തെളിഞ്ഞു.
തുടർന്ന്, സമീപത്തെ സിസി ടിവി പരിശോധിച്ചപ്പോഴാണ് മൻസോദെയുടെ ദൃശ്യം ലഭിച്ചത്. ചോദ്യം ചെയ്യലിൽ, കുഞ്ഞിനെ പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Discussion about this post