ഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്കി.
വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങാൻ നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സുരേഷ് പ്രഭു മാധ്യമങ്ങളോട് പറഞ്ഞു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാനത്തിന്റെ ഒരു പ്രതിനിധിയെ ചുമതലപ്പെടുത്തണം. ഇക്കാര്യം മുഖ്യമന്ത്രിയോട് നിർദേശിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിമാനത്താവളത്തിന്റെ പ്രവർത്തനം സംസ്ഥാനത്തിന്റെ സമസ്ഥ മേഖലകൾക്കും ഊർജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാണിജ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾ പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post