ജമ്മു: ജമ്മു കശ്മീരിൽ കനത്ത മഴയെ തുടര്‍ന്നു നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനഃരാരംഭിച്ചു. മൂന്ന് ദിവസത്തെ നിരോധനത്തിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്. മഴയില്‍ ഒന്നിലേറെ സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത്.
രണ്ട് ബേസ് ക്യാമ്പകളിലായി താമസിച്ചിരുന്ന തീര്‍ഥാടകരാണ് യാത്ര പുനഃരാരംഭിച്ചത്. പഹല്‍ഗാം ക്യാന്പിലുണ്ടായിരുന്ന 6,877 പേരില്‍ 2,790 പേരടങ്ങുന്ന ആദ്യ സംഘം ഞായറാഴ്ച പുലര്‍ച്ചെ 3.10 യാത്ര പുനഃരാരംഭിച്ചു. 99 വാഹനങ്ങളിലായാണ് ഇവര്‍ യാത്ര തിരിച്ചിരിക്കുന്നത്.
4,087 പേര് അടങ്ങുന്ന രണ്ടാമത്തെ സംഘം 3.50നും യാത്രതിരിച്ചു. 130 വാഹനങ്ങളിലാണ് ഇവര്‍ യാത്ര തിരിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് ഇത്തവണയും അമര്‍നാഥ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്.
Discussion about this post