കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷൂഹൈബിന്റെ കൊലപാതകത്തിലെ സിപിഎം ബന്ധം വ്യക്തമാകുന്നു.ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ അക്രമിസംഘത്തിന് പണം നല്‍കിയത് സിപിഎം എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി കെ.പി.പ്രശാന്താണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മനോരമ ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
അതേ സമയം കോലപാതകവുമായി ബന്ധപ്പെട്ട് ഗൂലോചന നടത്തിയ പ്രശാന്തിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം ഇതുവരെ തയ്യറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആകാശ് തില്ലങ്കേരിയുടെ കൈയിലെ ചരടില്‍നിന്ന് ലഭിച്ച രക്ത കറയും കേസില്‍ നിര്‍ണായകമായി. അതേസമയം കുറ്റപത്രത്തില്‍ സിപിഎം ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് പരമാര്‍ശങ്ങളൊന്നുമില്ല.
പതിനൊന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയശേഷം സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നേരിട്ടുള്ള പങ്ക് എടുത്ത് പറഞ്ഞിരിക്കുന്നത്. ഷുഹൈബ് കൊല്ലപ്പെടുന്നതിന് മുന്‍പ് എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി കെ.പി.പ്രശാന്ത് പ്രതികളുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രതികള്‍ക്ക് സഞ്ചരിക്കാനുള്ള കാര്‍ വാടകയ്ക്കെടുക്കാന്‍ അയ്യായിരം രൂപ നല്‍കിയത് പ്രശാന്താണ്. അറസ്റ്റിലായ അസ്കറിനും അഖിലിനുമാണ് പണം കൈമാറിയത്.
എന്നാല്‍ ഗൂഢാലോചന വ്യക്തമായിട്ടും പ്രശാന്തിനെ കസ്റ്റഡിയിലെടുക്കാന്‍പോലും മട്ടന്നൂര്‍ പൊലീസ് തയ്യാറായിട്ടില്ല. ജനുവരി 13ന് പാലയോട് ബ്രാഞ്ച് കമ്മിറ്റി ഷുഹൈബിനെതിരെ വധഭീഷണി മുഴക്കികൊണ്ട് പ്രകടനം നടത്തിയിരുന്നു. ഇതിനുശേഷമാണ് ബൈജു, നിജില്‍, അവിനാഷ്, അസ്കര്‍, അന്‍വര്‍ സദാത്ത് എന്നിവര്‍ചേര്‍ന്ന് പ്രതികാര കൊലപാതം നടത്താന്‍ തീരുമാനിച്ചത്. പ്രാശാന്തിന് പുറമെ അഞ്ചുപേരെകൂടി അറസ്റ്റ് ചെയ്യാനുണ്ട്.
ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയുടെ കൈയിലെ ചരടില്നിന്നും പ്രതികള്‍ സഞ്ചരിച്ച കാറില്‍നിന്നും ഷുഹൈബിന്റെ രക്തക്കറ കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി രജില്രാജിന്റെ പാന്റ് കാറില്‍നിന്ന് ലഭിച്ചതും പ്രധാന തെളിവുകളായി. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത് ഫെബ്രുവരി 12നാണ്.
Discussion about this post