പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വൽ യോജന, പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി പാചകവാതകം നൽകുക എന്ന പദ്ധതി അതിന്റെ ലക്ഷ്യമായ അഞ്ചുകോടി ഉപഭോക്താക്കൾക്ക് ലഭിച്ചുകഴിഞ്ഞു. പാർലമെന്റിൽ അടുത്തുതന്നെ നടക്കുന്ന ചടങ്ങിൽ ഉജ്ജ്വല കണക്ഷൻ നമ്പർ അഞ്ചുകോടി എന്ന കണക്ഷൻ ഒരു ഉപഭോക്താവിനു നൽകി സുമിത്രാ മഹാജൻ ഈ പദ്ധതിയുടെ ലക്ഷ്യം നേടിയതിന്റെ ചടങ്ങ് നിർവഹിയ്ക്കും. ഈ പദ്ധതിയുടെ പിറകിലെ പ്രധാന ശക്തിയായിരുന്ന പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും ചടങ്ങിൽ പങ്കെടുക്കും.
അടുപ്പിലെ ചൂടിലും പുകയിലും നിന്ന് പാവപ്പെട്ട കുടുംബങ്ങളെ രക്ഷിയ്ക്കാനായാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. രാജ്യത്തെമ്പാടും അഞ്ചുകോടി കുടുംബങ്ങൾക്കാണ് സൗജന്യമായി പാചകവാതക കണക്ഷൻ നൽകാൻ ആദ്യം ഉദ്ദേശിച്ചിരുന്നത്. 80000കോടി രൂപ ബജറ്റിൽ അതിനായി നീക്കിവയ്ക്കുകയും ചെയ്തു. 2016 മേറ്റ് ഒന്നിനു ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ തുടക്കം കുറിച്ച ഈ പദ്ധതി വളരെപ്പെട്ടെന്ന് തന്നെ അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെ അതിശയിപ്പിച്ച് തന്നെ മുന്നോട്ട് പോകാൻ തുടങ്ങി. പദ്ധതിപൂർത്തീകരിയ്ക്കുന്നതിലെ വേഗത കണ്ട് വീണ്ടും അഞ്ചുകോടി കുടുംബങ്ങളിൽ നിന്ന് 2020ഓടെ എട്ടുകോടി കുടുംബ
ങ്ങൾക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകാൻ ഗവണ്മെന്റ് തീരുമാനിയ്ക്കുകയും അതിനായി വീണ്ടും 4800 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു.
ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ 44 ശതമാനം കുടുംബങ്ങളും പട്ടികജാതി പട്ടികവർഗ്ഗക്കാരാണ്. ഗ്രാമഗ്രാമാന്തരങ്ങളിൽ പുകയും ചൂടും സഹിച്ച് പാചകം ചെയ്ത് ശ്വാസകോശരോഗങ്ങൾ പോലെയുള്ള അനവധി രോഗങ്ങൾക്ക് അടിമയാകുന്ന എല്ലാ പാവപ്പെട്ടവർക്കും സൗജന്യമായി പാചകവാതകം എത്തിയ്ക്കുക എന്ന ഈ പദ്ധതിയും എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിയ്ക്കുക എന്ന കേന്ദ്രസർക്കാർ പദ്ധതിപോലെ കണക്കാക്കിയിരുന്ന സമയത്തിനു മുന്നേയാണ് പൂർത്തിയാവുന്നത്.
Discussion about this post