ഗീതാ ഗോവിന്ദത്തെയും, സൗന്ദര്യ ലഹരിയേയും വിവാദ നോവല്‍ ‘മീശ;യോട് ഉപമിച്ച് പുസ്തക പ്രസാധകനായ ഡി.സി രവി. ഗീത ഗോവിന്ദവും, സൗന്ദര്യ ലഹരിയും പോലെ ‘മീശ’യും പൊതുവേദിയില്‍ വായിച്ചു കേള്‍പിക്കാനാവില്ല എന്നാണ് രവി വിലയിരുത്തിയത്. ടിവിയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ഉറക്കം വായിച്ചു കേള്പിക്കാനുള്ളതല്ല ഈ നോവലെന്നും ഡിസി പറഞ്ഞു.കൈരളി പീപ്പിള്‍ ചാനലിലെ ചര്‍ച്ചയിലായിരുന്നു രവി ഡിസിയുടെ പരാമര്‍ശം
ഈ നോവലിലെ അശ്ലീല പരാമര്‍ശമുള്ള പേജ് ചാനലില്‍ വായിച്ചു കേള്പിക്കാമോ എന്ന ബിജെപി നേതാവ് ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ് സംബന്ധിച്ച ചോദ്യത്തിനായിരുന്നു രവി ഡിസിയുടെ മറുപടി. ക്ഷേത്രത്തിലെ ശില്പ ഭംഗി കുട്ടികള്‍ക്ക് നമ്മള് വര്‍ണിച്ചു കൊടുക്കാറില്ല. അതു പോലെ തന്നെയാണ് ഇതും. മഹാഭാരതം പൊതുവേദിയില്‍ വായിച്ചാല്‍ അത് ഒരു സമുദായ ആധ്യത്മികമെന്ന നിലയില്‍ നിന്ന് അതിനെ മാറ്റി നിര്‍ത്തേണ്ടി വരും.
നാളെയൊരു ക്ലാസിക് ആയേക്കാവുന്ന പുസ്തകമാണ് മീശയെന്നു രവി ഡിസി പറയുന്നു.ഏതെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഒറു സമുദായത്തിന്റെയും സംഘടനയുടേയും അനുവാദം വേണമെന്നതിനെ എതിര്‍ക്കുകയാണ് നോവല്‍ പ്രസിദ്ധീകരിച്ചതിന് പിന്നിലെ സന്ദേശമെന്നും രവി ഡിസി പറയുന്നു.
വീഡിയൊ – കാണുന്നതിൽ തടസം നേരിടുന്നുവെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക
Discussion about this post