ജമാ അത്ത് ഇസ്ലാമി ചാനലായ മീഡിയ വണ്‍ വിടുന്നവരുടെ പട്ടികയില്‍ ചാനലിന്റെ ജനകീയ മുഖമായിരുന്ന അവതാരകന് ഗോപി കൃഷ്ണനും. വാര്‍ത്താ അവതാരകനും ഡപ്യൂട്ടി കോഡിനേറ്റിംഗ് എഡിറ്ററുമായിരുന്ന ഗോപികൃഷ്ണന് മാനേജ്മെന്റിന് രാജി കത്ത് കൈമാറി. വാര്‍ത്തയിലും പ്രോഗ്രാമുകളിലും ഉള്ള മാനേജ്മെന്റിന്റെ ഇടപെടലുകളിലും പക്ഷപാതകരമായ നിലപാടുകള്‍ അടിച്ചേല്പിക്കാനുള്ള നീക്കത്തിലും ഉള്ള അതൃപ്തിയാണ് ഗോപികൃഷ്ണന്റെ രാജിയ്ക്ക് പിന്നിലെന്നാണ് സൂചന.
മീഡിയ വണ്‍ ചാനലിന്റെ ആരംഭകാലം മുതല്‍ ചാനലിന്റെ പ്രമുഖ വാര്‍ത്താ അവതാരകസ്ഥാനത്തുണ്ടായിരുന്നത് ഗോപികൃഷ്ണനാണ്. മാനേജ്മെന്റിന്റെ രാഷ്ട്രീയ നിലപാടുകളിലും ഇടപെടലുകളിലും മനം മടുത്ത് പല പ്രമുഖ മാധ്യമപ്രവര്‍ത്തകരും ചാനല്‍ വിട്ടപ്പോഴും ഗോപികൃഷ്ണന് ഉറച്ചു നിന്നു. എന്നാല്‍ ഈയിടെ മീഡിയവണില്‍ ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആയിരുന്നു ഹര്ഷനും രാജിവച്ചിരുന്നു.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐയെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ ജമാ അത്തെ ഇസ്ലാമിയുടെ ഭാഗത്ത് നിന്നും, മീഡിയവണിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്ന് ആക്ഷേപത്തിന് പിറകെയായിരുന്നു ഹര്ഷന് ചാനല്‍ വിട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് ഗോപികൃഷ്ണന്റെയും രാജി എന്നാണ് ലഭിക്കുന്ന വിവരം.
ചാനലിലെ ജമാ അത്ത് ഇസ്ലാമി വത്ക്കരണം ഇവരുടെയെല്ലാം രാജിയോടെ ഏതാണ്ട് പൂര്‍ണമാവുന്നു എന്നാണ് വിലയിരുത്തല്‍. മതേതര മുഖം എന്ന രീതിയില്‍ ഇനി മുന്നോട്ടു പോകേണ്ടതില്ല എന്നാണ് ചാനലിലെ ചില കേന്ദ്രങ്ങളുടെ നിലപാട്. രാഷ്ട്രീയ നിലപാടിനനുസരിച്ച് എല്ലാ മാധ്യമപ്രവര്‍ത്തകരും സഹകരിക്കണമെന്നും അല്ലാത്തവരെ ആവശ്യമില്ല എന്നുമാണ് ചാനലിനകത്ത് തന്നെയുള്ള സംഘടന ബന്ധമുള്ളവര്‍ സ്വീകരിക്കുന്നവരുടെ രഹസ്യ നിലപാട്. അതു കൊണ്ടു തന്നെ വാര്‍ത്തയുടെ ഉള്ളടക്കങ്ങളില്‍ വരെ ഇവരുടെ സജീവ ഇടപെടലുകള്‍ ഉണ്ട്. പലപ്പോഴും തൊഴില്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വഴങ്ങി കൊടുക്കുകയാണ് പലരും. ഒരവസരം കിട്ടിയാല്‍ മറ്റ് ചാനലുകളിലേക്ക് ചേക്കാറാന്‍ തയ്യാറെടുത്തിരിക്കുന്നവരും ചാനലില്‍ ധാരാളമുണ്ട്.
ജാമാ അത്തെ ഇസ്ലാമി നിലപാടിന് വിരുദ്ധമായ ചെറിയ കാര്യങ്ങളില്‍ പോലും ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ സംഘിയാക്കി ചിത്രീകരിക്കുന്ന പൊതു രീതി ചാനലിലുണ്ട് എന്ന് രാജിവച്ച പലരും സ്വകാര്യമായി സമ്മതിക്കുന്നു. അഭിമന്യു, വാട് അപ് ഹര്‍ത്താല്‍ തുടങ്ങിയ വിഷയങ്ങളില്‍ പരസ്യമായി എസ്ഡിപിഐ ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളെ സംരക്ഷിക്കുന്ന നിലപാടാണ് ചാനല്‍ കൈകൊണ്ടത് എന്നായിരുന്നു ആക്ഷേപം. ഇനിയും അത്തരം നിലപാടുകള്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും ഇവര്‍ പറയുന്നു.
മറ്റ് മതത്തില്‍ നിന്നുള്ള വരെയും സംഘടനാ പരമായി വ്യത്യസ്ത നിലപാട് എടുക്കുന്നുവരെയും നിരീക്ഷിച്ച് മാനേജ്മന്റിന് വിവരം നല്കുന്ന സംഘമുണ്ടെന്നും ഇവരാണ് ആരെയൊക്കെ ചാനലില്‍ നിലനിര്‍ത്തണമെന്ന് തീരുമാനിക്കുന്നതെന്നും ആരോപണമുണ്ട്. ആരെയും പുറത്താക്കാതെ നിരന്തരമുള്ള ഇടപെടലുകള്‍ വഴി പുറത്താക്കുകയാണ് പൊതു രീതി. എതിര്‍ക്കുന്നവരെ സ്ഥാലം മാറ്റം നല്‍കിയും മറ്റും ബുദ്ധിമുട്ടിച്ച പുറത്തു ചാടിക്കാനുള്ള പദ്ധതികളും ആവിഷ്ക്കരിക്കുന്നു.
ചാനല്‍ തുടങ്ങിയ ചെറിയ കാലയളവില്‍ തന്നെ മറ്റ് ചാനലുകളില്‍ മാന്യമായ ശമ്പളത്തോടെ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകരെ വലിയ ഓഫറുകള്‍ നല്കി എത്തിക്കുക എന്നതാണ് ആദ്യ പരിപാടി. പിന്നീട് ഇവരെ സംഘടനാ താല്പര്യത്തിനനുസരിച്ച് ജോലി ചെയ്യിക്കുകയും, അതിന് വഴങ്ങാത്തവരെ പുറത്താക്കാനുള്ള വഴികള്‍ നോക്കുകയുമാണ് രീതി.
നിരവധി പ്രമുഖ മാധ്യമപ്രവര്‍ത്തകരാണ് മീഡിയ വണില്‍ എത്തുകയും പിന്നീട് അതൃപ്തിയോടെ മറ്റ് താവളങ്ങള്‍ തേടി പോവുകയും ചെയ്യുന്നത്. സനീഷ്, പി.പി സന്ധ്യ, ഹര്ഷന്, എസ്.വി പ്രദീപ്, രതീഷ് രഘുനന്ദന് എന്നിങ്ങനെ നിരവധി പേര് ചാനലില്‍ നിന്ന് രാജിവച്ച് മറ്റ് മാധ്യമങ്ങളില്‍ ചേക്കേറിയിരുന്നു. പല പ്രമുഖ ചാനലില്‍ നിന്നും വലിയ ശമ്പളം ഓഫര്‍ ചെയ്ത് ചില അവതാരകരെ എത്തിക്കാന്‍ നീക്കം നടക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രമുഖ ചാനലിലെ വാര്‍ത്ത അവതാരകയേയും, സോഷ്യല്‍ മീഡിയയില്‍ ആര്‍എസ്എസ് വിരുദ്ധര്‍ ആഘോഷമാക്കുന്ന മറ്റൊരു ചാനലിലെ അവതാരകനെയും വലിയ ശമ്പളം ഓഫര്‍ ചെയ്ത് എത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. എന്നാല്‍ ഇരുവരും ഇനിയും വിഷയത്തില്‍ മറുപടി നല്‍കിയിട്ടില്ല എന്നാണ് അറിവ്.
തികച്ചും വര്‍ഗ്ഗീയമായ കാഴ്ചപ്പാടോടെയാണ് മീഡിയ വണ്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം സോഷ്യല്‍ മീഡിയകളിലും മറ്റും സജീവമാണ്. ഇടത് പക്ഷ മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസ് വിരുദ്ധത എന്ന ലേബലില്‍ ഇതിനായി ഉപയോഗിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നു.
Discussion about this post