കടുത്ത പരിസ്ഥിതി നാശവുമായി മുന്നോട്ടു പോകുന്ന സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്നത് വലിയ വെള്ളപ്പൊക്കങ്ങളെന്ന് ചൂണ്ടിക്കാട്ടി ദുരന്ത നിവാരണ അതോറിറ്റിയുടെ സര്‍വ്വേ.അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വിവിധ ഇടങ്ങളിലായി വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 16,000 ത്തോളം പേരുടെ ജീവന് ഭീഷണിയും 47,000 കോടി രൂപയുടെ എങ്കിലും നാശനഷ്ടം ഉണ്ടാകുകയും ചെയ്യുമെന്ന് സര്‍വെ മുന്നറിയിപ്പ് നല്കുന്നു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതോറിറ്റിയുടെ റിസ്ക് അസസ്മെന്റ് സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. പ്രതീക്ഷിക്കുന്ന വാര്‍ഷിക ശരാശരി കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ ഏജന്‍സി എത്തിച്ചേര്‍ന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ 640 ജില്ലകളിലാണ് സര്‍വേ നടത്തിയത്. ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ഒന്നും തന്നെ പ്രാദേശികമായ പാരിസ്ഥിക ആഘാതങ്ങള്‍ പരിഗണിച്ചല്ല പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ദുരന്തങ്ങളെ കാലേകൂട്ടി അറിയാന്‍ ആധുനികമായ സാറ്റലൈറ്റുകളും മുന്നറിയിപ്പ് സംവിധാനങ്ങളും ഉണ്ടെങ്കിലും ഇവയൊന്നും തന്നെ കൃത്യമായി പ്രയോജനപ്പെടുത്തുന്നില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷണവും വെള്ളപ്പൊക്ക സാധ്്യത ഒഴിവാക്കുന്നതും ആയിബന്ധപ്പെട്ട നയരൂപീകരണങ്ങളൊന്നും സര്‍ക്കാരുകള്‍ നടത്തിയിട്ടില്ലെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ മഴക്കെടുതിയും ഇതുവരെ ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കവും മനുഷ്യനിര്‍മ്മിതം ആണെന്ന പരിസ്ഥിതി വാദികളുടെ അഭിപ്രായം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മാധവ് ഗാഡ്ഗിലിനെ പോലുള്ള പരിസ്ഥിതി ശാസ്ത്രഞ്ജരും പരിസ്ഥിതി നാശമാണ് ഇപ്പോഴത്തെ മഴക്കെടുതികള്‍ക്ക് കാരണമായതെന്ന് വിലയിരുത്തിയിരുന്നു. പുനര്‍ നിര്‍മ്മാണ ഘട്ടത്തില്‍ കേരളം ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്.
Discussion about this post