ബെംഗളൂരു : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ വെടി ഉതിര്‍ത്തത് ശ്രീരാമ സേന പ്രവര്ത്തകന് പരുശുറാം വാഗ്മറാണെന്നു വ്യക്തമാക്കുന്ന ഫൊറന്‍സിക് തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുമ്പോഴാണ് നിര്‍ണായക തെളിവുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രംഗത്തെത്തിയത്.
ഗുജറാത്ത് ഫൊറന്‍സിക് സയന്‍സ് ഡയറക്ടറേറ്റ് തയാറാക്കിയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീരാമസേനാ നേതാവാണ് കൊലപാതകി എന്ന് വ്യക്തമാകുന്നത്.
2017 സെപ്റ്റംബര്‍ അഞ്ചിന് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നില്‍ ഗൗരി വെടിയേറ്റു മരിച്ച സ്ഥലത്തു നിന്നു ലഭിച്ച ആറു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യവും എസ്ഐടി പുനഃസൃഷ്ടിച്ച കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങളുമാണ് ഗെയ്റ്റ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഗൗരിക്കു നേരെ വെടിയുതിര്‍ത്തത് താനാണെന്ന് അറസ്റ്റിലായപ്പോള്‍ തന്നെ പരശുറാം വാഗ്മര്‍ മൊഴി നല്‍കിയിരുന്നു.
കര്‍ണാടക ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുമായി അടുത്ത ബന്ധമാണ് ശ്രീരാമസേനാ നേതാവ് പുലര്‍ത്തിയിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ ശ്രീരാമസേന ഉള്‍പ്പടെയുള്ള സംഘടനകളെ കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നു. കേസില്‍ പ്രതി ചേര്‍ത്ത ഒരാള്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ പിഎ ആയിരുന്നു. നരേന്ദ്ര ധാഭോല്‍ക്കര്‍, ഗോവിന്ദ് പന്സാരൈ, എം.എം.കല്‍ബുറഗി എന്നിവരെ വധിച്ചതിന് പിന്നിലും ഈ സംഘത്തിന് പങ്കുണ്ട്. നേരന്ദ്രമോദി സര്‍്ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കം ഈ സംഘടനകളുടെ ഭാഗത്തു നിന്നുണ്ടായി എന്ന വിലയിരുത്തലാണ് കേന്ദ്ര ഏജന്‍സികള്‍ക്കുള്ളത്. ഇക്കാര്യവും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ മറ്റ് രാജ്യവിരുദ്ധശക്തികള്‍ക്ക് പങ്കുണ്ടോ എന്നതും അന്വേഷണത്തിലാണ്.
Discussion about this post