അടല്‍ യോജനയില്‍ ചേരാവുന്ന കാലാവധി നീട്ടി . അവസാന തിയതി നിശ്ചയിചിട്ടില്ല ; എന്ന് വേണമെങ്കിലും പദ്ധതിയില്‍ ചേരാം
പദ്ധതിയിലെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട് . 18 മുതല്‍ 60 വയസ്സ് വരെയുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ കഴിഞ്ഞിരുന്നത് . ഇപ്പോഴിത് പരമാവധി വയസ്സ് 65 വരെയാക്കി ഉയര്‍ത്തിയിട്ടുണ്ട് .
മോദി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ അടല്‍ പെന്ഷന് സ്കീമില്‍ ഇതുവരെ ഒരു കോടിയിലേറെ ജനങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞു . 1000 മുതല്‍ 5000 രൂപ വരെ പെന്ഷന് ലഭിക്കുന്ന പദ്ധതി 2015 ലാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.
പദ്ധതി വിവരണം
- പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് പ്രതിമാസം ഉറപ്പുള്ള പെന്ഷന് വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. കുറഞ്ഞ പെന്ഷന് ആയിരവും കൂടിയത് അയ്യായിരവുമാണ്.
- 60 വയസ്സ് പരിധിയെന്നത് 65 വയസ്സാക്കി ഉയര്‍ത്തിയിട്ടുണ്ട്
- 5000 രൂപ പെന്ഷന് ലഭിക്കണമെങ്കില്‍ ചേരുന്ന സമയത്തെ പ്രായത്തിനനുസരിച്ച് 210 രൂപ മുതല്‍ 1454 രൂപവരെയാണ് അടയ്ക്കേണ്ടത്.
- അംഗത്തിന്റെ കാലശേഷം 8.5 ലക്ഷത്തോളംവരുന്ന തുക പങ്കാളിക്കോ മറ്റ് അവകാശികള്‍ക്കോ നല്‍കും.
എങ്ങനെ അംഗത്വമെടുക്കാം
അടൽ പെൻഷൻ യോജനയിൽ എൻറോൾ ചെയ്യുവാൻ പ്രത്യേക ഫോറത്തിൽ അധികാരപ്പെടുത്താൽ പൂരിപ്പിച്ച ഒപ്പിട്ട് വ്യക്തികൾക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പ്രതിമാസ സംഭാവന അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആയി പെൻഷൻ യോജനയിൽ ചേരും. ജീവിത പങ്കാളിയുടെ പേര്, നോമിനിയുടെ പേരും വിവരങ്ങളും എന്നിവ ഫോമിൽ ഉൾപ്പെടുത്താം. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിനുള്ള ബാലൻസ് ഇല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നിരക്കിൽ പ്രതിമാസ പിഴ ഈടാക്കി പദ്ധതി തുടരാൻ അനുവദിക്കും.
- പ്രതിമാസ ഓഹരി 100 രൂപ വരെ ഒരു രൂപ
- പ്രതിമാസ ഓഹരി 101 മുതൽ 500 വരെ 2 രൂപ
- പ്രതിമാസ ഓഹരി 501 മുതൽ 1000 വരെ 5 രൂപ
- പ്രതിമാസ ഓഹരി 1001 രൂപയ്ക്കു മുകളിൽ 10 രൂപ
പദ്ധതി പ്രകാരമുള്ള വിഹിതം കൊടുക്കുന്നത് മുടക്കിയാൽ
- 6 മാസം വരെ ഓഹരി കൊടുത്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും.
- 12 മാസം വരെ ഓഹരി കൊടുത്തില്ലെങ്കിൽ അക്കൗണ്ട് നിര്ജീവമാക്കും.
- 24 മാസം വരെ ഓഹരി കൊടുത്തില്ലെങ്കിൽ അക്കൗണ്ട് അവസാനിപ്പിക്കും.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക്: ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് മേല്പറഞ്ഞ തുക നിക്ഷേപിച്ചു ഫോം പൂരിപ്പിച്ചു കൊടുക്കാവുന്നതാണ്.
നിബന്ധനകള്‍
- മുമ്പ് പെൻഷൻ ലഭിക്കുന്നവർ ആവാൻ പാടില്ല.
- ഇൻകംടാക്സ് അടക്കുന്നവർക്കും ഇതിന്റെ ഭാഗമാകാൻ പാടില്ല.
Discussion about this post