Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പ്രചരണത്തിന്റെ തുടക്കത്തിലെ കല്ല് കടിച്ച് ഇടത് വലത് മുന്നണികള്‍: അട്ടിമറി സാധ്യത മുന്നില്‍ കണ്ട് ബിജെപി

by Brave India Desk
Jun 2, 2015, 03:21 pm IST
in Kerala
Share on FacebookTweetWhatsAppTelegram

അരുവിക്കരയില്‍ എല്‍ഡിഎഫ് യൂഡിഎഫ് പ്രചരണത്തിന്റെ ഒഴുക്ക് തടഞ്ഞ് പാര്‍ട്ടിയിലെ ഭിന്നത. തുടക്കത്തില്‍ തന്നെ എം വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സജീവമായി മുന്നോട്ടിറങ്ങിയ ഇടത് കേന്ദ്രത്തിലാണ് ആദ്യമായി അസ്വാരസ്യത്തിന്റെ തടയണ വീണത്. അരുവിക്കരയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ വിജയകുമാറിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നായിരുന്നു ഇടത് കേന്ദ്രങ്ങളുടെ ഉറപ്പ്. എന്നാല്‍ സിപിഎമ്മിലെ വിഭാഗീയത മൂലം വിഎസിനെ നാളെ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചതോടെ കഥ മാറി. വിഎസിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തയ്യാറാക്കി കാത്തിരുന്ന പ്രവര്‍ത്തകര്‍ നിരാശയിലായി. വിഎസ് അവസാനവട്ടം മനസ്സ് മാറി തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ഫ്‌ലക്‌സ ്‌ബോര്‍ഡുകള്‍ ഉയര്‍ത്തിയെങ്കിലും കാര്യങ്ങള്‍ ഒരു തീരുമാനത്തിലെത്തിയിട്ട് മതി എന്ന മട്ടി ഉദാസീന മനോഭാവത്തിലാണ് വിഎസിനെ സ്‌നേഹിക്കുന്ന പല പ്രവര്‍ത്തകരും.
വിഎസിന്റെ അനുയായിയായി കരുതുന്ന വിജയകുമാറിനെ മുന്‍ നിര്‍ത്തി വിഎസിനെ പ്രചരണത്തിനെത്തിക്കാനുള്ള നീക്കത്തിലാണ് സിപിഎം. കേന്ദ്രനേതൃത്വം പറഞ്ഞാല്‍ വരാം എന്ന് തുടക്കത്തില്‍ നിലപാടെടുത്ത വിഎസ് അയഞ്ഞിട്ടുണ്ടെന്നാണ് സൂചന.
ശബരിനാഥന്‍ സ്ഥാനാര്‍ത്ഥിയായതിന്റെ അസ്വസ്ഥത യുഡിഎഫിലും ഇനിയും പെയ്തു തീര്‍ന്നിട്ടില്ല. തുടക്കത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കെഎസ് യു രംഗത്തെത്തിയത് മുതല്‍ പുത്തരിയിലെ കല്ലുകടിച്ച പോലെയായിരുന്നു യുഡിഎഫ് കേന്ദ്രങ്ങള്‍. ഇതിനിടെ പുവ്വാറിലും മറ്റും പ്രാദേശിക തലത്തില്‍ ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധം ശക്തമായി. പുവ്വാറില്‍ പ്രാദേശിക നേതാക്കളുടെ യോഗം വിളിച്ചുവങ്കിലും എതിര്‍പ്പിന് കാര്യമായ അയവ് വന്നിട്ടില്ല.

രണ്ട് സ്ഥാനാര്‍ത്ഥികളും സജീവമായി പ്രചരണരംഗത്തുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി ഒ രാജഗോപാല്‍ എത്തിയതോടെ ഇരു മുന്നണി സ്ഥാനാര്‍ത്ഥികളും ആശങ്കയിലായിട്ടുണ്ട്. സാമുദായിക വോട്ടുകള്‍ വികേന്ദ്രികരിക്കാനുള്ള സാധ്യത എങ്ങനെ ബാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് ഇരു മുന്നണികളും. മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ കാര്യമായി ഉയര്‍ത്തിക്കാട്ടാനില്ലാത്ത യുഡുഎഫിന് കാര്‍ത്തികേയന്റെ മരണം ഉണ്ടാക്കിയ സഹതാപം മുതെലെടുക്കാമെന്ന കണക്ക് കൂട്ടല്‍ തുടക്കത്തിലെ പാളുന്നുണ്ട്. സഹതാപതരംഗം കാര്യമായി ഏശില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പിറവത്ത് ടിഎം ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് അനൂപ് ജേക്കബ് മത്സരിക്കുമ്പോള്‍ ഉണ്ടായ സഹതാപതരംഗമൊന്നും അരുവിക്കരയില്‍ ദൃശ്യമല്ലെന്നാണ് യുഡിഎഫ് പറയുന്നത്. ഇതോടെ പ്രചരണ രീതിയില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വരുമെന്ന നിഗമനത്തിലാണ് യുഡിഎഫ്.

Stories you may like

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

നായര്‍ വോട്ടുകളില്‍ വലിയൊരു ഭാഗം ഒ രാജഗോപാല്‍ കൊണ്ടു പോകുമോ എന്ന ആശങ്ക എല്‍ഡിഎഫിന് കാര്യമായുണ്ട്. എസ്എന്‍ഡിപി, ദളിത് വോട്ടുകളും, യുവാക്കളുടെ വോട്ടുകളും കാര്യമായി ബിജെപി പെട്ടിയിലായാല്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന ആശങ്കയും ഇടത് ക്യാമ്പിനുണ്ട്. നാചാര്‍ വോട്ടുകള്‍ വിഭജിക്കപ്പെടുകയും, മറ്റ് വോട്ടുകളില്‍ കാര്യമായ ഒരു മാറ്റം വരികയും ചെയ്താല്‍ ജയിച്ചു കയറാമെന്ന് പ്രതീക്ഷ ബിജെപി ക്യാമ്പിനുണ്ട്. കഴിഞ്ഞ ലോകസബ തെരഞ്ഞെടുപ്പ് മുതല്‍ ഇടത് വോട്ടര്‍മാര്‍ ബിജെപിയോട് അനുഭാവം പുലര്‍ത്തുന്നുവെന്നാണ് ബിജെപി പറയുന്നത്. കേന്ദ്രനേതാക്കള്‍ പ്രചരണത്തിലെത്തുന്നതോടെ മോദി അനുകൂല അന്തരീക്ഷം കൂടി മണ്ഡലത്തില്‍ ഉണ്ടാക്കാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

Tags: electionindian newskerala news paperaruvikara
ShareTweetSendShare

Latest stories from this section

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies