ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 75 ലക്ഷംപേര്‍ ആദായനികുതിദാതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായി കേന്ദ്രപ്രത്യക്ഷ നികുതി ബോര്‍ഡ് കണക്കുകള്‍ . 1.25 കോടിയാളുകളെ നികുതി റിട്ടേൺ ഫയല്‍ ചെയ്യുന്നവരുടെ പട്ടികയില്‍ എത്തിക്കുകയാണ് ലക്ഷ്യം .
വര്‍ഷത്തിന്റെ തുടക്കത്തില്‍ നികുതി ശ്രുംഖലയില്‍ ഉള്‍പ്പെടാത്തവരും പിന്നീട് അതേവര്‍ഷം തന്നെ നികുതി റിട്ടേൺ ഫയല്‍ ചെയ്യുന്നവരെയുമാണ് പുതിയതായി നികുതി റിട്ടേൺ ഫയല്‍ ചെയ്യുന്നവരായി കണക്കാക്കുന്നത് . എന്നാല്‍ പുതിയതായി റിട്ടേൺ ഫയല്‍ ചെയ്യുന്നവരെയെല്ലാം പുതിയ നികുതിദാതാക്കളായി കണക്കാക്കുകയുമില്ല . നികുതിയില്‍ നിന്നും ഒഴിവുതേടാന് കഴിയുമെന്നതിനാലാണിത് .
നികുതിവെട്ടിപ്പ് തടയുന്നതിന് സ്വീകരിച്ച നടപടികള്‍ കാരണമാണ് നികുതിദായകരുടെ എണ്ണം കൂടിയതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു . സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ 1.25 കോടിയാളുകളെ നികുതിദായകരാക്കുമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പ്രതീക്ഷ മുന്നോട്ടു വെയ്ക്കുന്നു .
രാജ്യത്തിന്റെ സാമ്പത്തികരംഗം സംഘടിത-അസംഘടിത മേഖലയില്‍ വളര്‍ച്ച കൈവരിക്കുന്നതിനാല്‍ പ്രത്യക്ഷ നികുതിയുടെ വ്യാപ്തി വര്‍ദ്ധിക്കുമെന്നാണ് കണക്കുക്കൂട്ടല്‍
Discussion about this post