ശബരിമല പ്രതിഷേധത്തെക്കുറിച്ച് നടത്തിയ പ്രസംഗത്തില്‍ സുവര്‍ണ്ണാവസരം എന്നാ പ്രയോഗം ജനവസേവനതിനുള്ള സുവര്‍ണ്ണാവസരമെന്ന അര്‍ത്ഥത്തില്‍ ആണെന്ന് വിശദമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള . ശബരിമല വിഷയവുമായി യുവമോര്‍ച്ച പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചതിനെ വളച്ചൊടിച്ച് വിവാദമായ പശ്ചാത്തലത്തിലാണ് പി.എസ് ശ്രീധരന്‍പിള്ള വിശദീകരണം നല്‍കിയത് .
“ഇന്നലെ രാവിലെ ഫേസ്ബുക്കിലെ യുവമോര്‍ച്ചയുടെ ഔദ്യോഗികമായ പേജില്‍ ലൈവായി സംസാരിച്ച കാര്യം ഇന്ന് വലിയയെന്തോ കാര്യം കണ്ടുപിടിച്ചെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് മാധ്യമ ശൈലിക്ക് തന്നെ നാണക്കേടാണ് . ഇപ്പോള്‍ അത്തരമൊരു പ്രചരണം നടത്തുന്നതില്‍ സഹതാപം മാത്രമേയുള്ളൂ,” അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ നടക്കുന്ന യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കുവാനാണ് ഇന്നലെ മുതല്‍ സമൂഹമാദ്ധ്യമങ്ങളില്‍ ലഭ്യമായിരുന്ന പ്രസംഗം വിവാദമാക്കുന്നതെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. ബി.ജെ.പിക്കെതിരെ മാധ്യമങ്ങള്‍ക്കൊരു പ്രത്യേക അജണ്ടയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തെപ്പറ്റി ശ്രീധരന്‍ പിള്ള ഇന്നലെ നടത്തിയ പ്രസംഗമായിരുന്നു ചില മാധ്യമങ്ങള്‍ ഇന്ന് കാണിച്ചത്. തുലമാസ പൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ ആചാരലംഘനം നടന്നാല്‍ നട അടച്ചിടുന്നത് കോടതിയലക്ഷ്യമാകുമോയെന്നതിനെപ്പറ്റി നിയമോപദേശം തേടി തന്ത്രി കണ്ഠര് രാജീവര് തന്നെ വിളിച്ചിരുന്നുവെന്ന് ശ്രീധരന്‍ പിള്ള ഇന്നലെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഈ പ്രസംഗം ഇന്നൊരു വാര്‍ത്തയാക്കി മാറ്റിയത് ദുരുദ്ദേശപരമാണെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ചിത്തിര ആട്ടത്തിന് ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇങ്ങനെയൊരു വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഗൂഢ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്കിടയില്‍ സി.പി.എമ്മിന്റെ ഒരു ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ തന്ത്രിക്ക് നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും പല പാര്‍ട്ടികളിലെ വ്യക്തികള്‍ക്കും താന്‍ നിയമോപദേശം നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പറഞ്ഞതില്‍ ഉറച്ചു തന്നെ നില്‍ക്കുന്നു . അതില്‍ അപാകതയൊന്നുമില്ല . പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാന്‍ നടത്തിയ പ്രസംഗമാണ് . മാധ്യമപ്രവര്തകര്‍ക്കിടയില്‍ സിപിഎം ഫ്രാക്ഷന്‍ നിലനില്‍ക്കുന്നുണ്ട് . ഈയൊരു വിവരം പ്രാമുഖ്യ മാധ്യമസ്ഥാപനം തന്നെയാണ് തന്നോട് പറഞ്ഞിട്ടുള്ളത് . ഇത്തരത്തില്‍ പന്ത്രണ്ടു പേരാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.
https://www.facebook.com/braveindianews/videos/419749165226979/
ഡല്‍ഹിയിലെ സിപിഎം ഓഫീസില്‍ കയറി രണ്ടു തീവ്രവാദികള്‍ അഖിലേന്ത്യാ സെക്രടറിയെ ആക്രമിച്ചു . അവര്‍ സംഘപരിവാര്‍ ബന്ധമില്ലാത്തവരാണ് . ഇന്ത്യയിലെ എല്ലാ പത്രങ്ങളും അവരുടെ സംഘടനയുടെ പേരുള്‍പ്പടെ വാര്‍ത്ത നല്‍കി . എന്നാല്‍ ചിലരുടെ നിഗൂഡമായ ആലോചന പ്രകാരം ആര്‍.എസ്.എസ്ക്കാര്‍ അക്രമം നടത്തിയെന്ന് വാര്‍ത്ത നല്‍കി . അതിന്റെ ഫലമായി 399 ക്രൈമാണ് കേരളത്തില്‍ രെജിസ്ടര്‍ ചെയ്തത് . അത് കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ ഫ്രാക്ഷന്‍ വേണ്ടെന്നു വെയ്ക്കേണ്ടത് സിപിഎമ്മാണ് .
ചന്ദ്രശേഖര്‍ വധത്തില്‍ സിപിഎംക്കാര്‍ തനിക്ക് വക്കാലത്തുമായി വന്നിട്ടുണ്ട് . കെ.എം മാണിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അക്രമമുണ്ടായപ്പോള്‍ നേതാക്കള്‍ക്ക് നിയമോപദേശം നല്കിയതും താനാണ് . അഭിഭാഷകന്‍ എന്ന നിലയിലാണ് ഇതെല്ലാം ചെയ്തത് . അത് കൊണ്ട് തന്നെ തന്ത്രിയ്ക്ക് നിയമോപദേശം നല്‍കിയതില്‍ തെറ്റൊന്നുമില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു .
തന്റെ പ്രസംഗത്തിൽ താൻ ഉറച്ച് നിൽക്കുന്നു. ഇപ്പോഴുള്ള വിവാദങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തളളുന്നുവെന്നും ശ്രീധരൻപിളള പറഞ്ഞു.
Discussion about this post