ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ ചരിത്രത്തില്‍ നിര്ണാകവും പ്രധാനവുമായി രേഖപ്പെടുത്തും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം. 41 വര്‍ഷം നീണ്ട അസ്വസ്ഥതകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തി കരാറിന് അംഗീകാരം നല്‍കിയത് തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനം.
ഇരുരാജ്യങ്ങള്‍ക്കുമകത്തെ 161 പ്രദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് അംഗീകാരം നല്‍കുന്നതാണ് 1974ലെ ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തി കരാര്‍.
111 അതിര്‍ത്തി പ്രദേശങ്ങള്‍ ഇന്ത്യ ബംഗ്ളാദേശിന് കൈമാറും. 51 എണ്ണം ഇന്ത്യക്ക് സ്വന്തമാകും. ഇന്ത്യക്ക് 500 ഏക്കര്‍ പ്രദേശം കൂടുതലായി ലഭിക്കുമ്പോള്‍ ബംഗ്ളാദേശിന് 10,000 ഏക്കര്‍ ലഭിക്കും. കരാറിന് അംഗീകാരം ലഭിക്കുന്നതോടെ ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന 50,000ത്തോളം പേര്‍ക്ക് സ്വന്തം രാഷ്ട്രം തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. കരാര്‍ 4096 കിലോമീറ്റര്‍ നീളത്തിലുള്ള അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനും വഴിയൊരുക്കുന്നു. കരാറിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള ബില്‍ കഴിഞ്ഞമാസം പാര്‍ലമെന്റ് പാസാക്കിയിരുന്നു.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബസ് സര്‍വീസിനും തുടക്കമായി. ധാക്ക വഴി കൊല്‍ക്കത്ത- അഗര്‍ത്തല റൂട്ടിലും ധാക്ക-ഷിേല്ലാങ്- ഗുവാഹട്ടി റൂട്ടിലുമാണ് സര്‍വീസ് ആരംഭിച്ചത്. മോദി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ശൈഖ് ഹസീന എന്നിവര്‍ ചേര്‍ന്ന് ബസ് ഫ്ളാഗ് ഓഫ് ചെയ്തപ്പോള്‍ അത് ഇരുരാജ്യത്തെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിലേക്ക് കൂടിയുള്ള ഫ്ലാഗ് ഓഫ് ആയിരുന്നു.
4,600 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന വൈദ്യുത നിലയങ്ങള്‍ ബംഗ്ളദേശില്‍ സ്ഥാപിക്കാനും തീരുമാനമായി. മൂന്നു ബില്ല്യണ്‍ ചെലവില്‍ 3,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്് റിലയന്‍സും, 1.5 ബില്യണ്‍ മുടക്കി 1,600 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള കരാറില്‍ അദാനി ഗ്രൂപ്പും ഒപ്പുവെച്ചത്.
അതിര്‍ത്തിയിലെ ചരക്കുകടത്തും റെയില്‍ പദ്ധതികളുമുള്‍പ്പെടെ വാണിജ്യ, ഗതാഗത ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായകമായ 20ഓളം കരാറുകളിലും ഇരുനേതാക്കളും ഒപ്പുവെച്ചു
ഞായറാഴ്ച മോദി ബംഗ്ളാദേശിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും
Discussion about this post