മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ബറ്റാലിയന് ഡി.ഐ.ജി ഷെഫീന്‍ അഹമ്മദിന്റെ ഡെപ്യൂട്ടേഷന് ദീര്‍ഘിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെപ്യൂട്ടേഷന് ദീര്‍ഘിപ്പിക്കുന്നതിന് വേണ്ടി പിണറായി വിജയന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി ഫോണില്‍ സംസാരിക്കുകയും കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രം പിണറായിയുടെ ആവശ്യം തള്ളുകയായിരുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കേന്ദ്രം ആവശ്യം തള്ളിയിരിക്കുന്നത്. നിലയ്ക്കലില്‍ ഭക്തരെ തല്ലിച്ചതക്കാന്‍ സി.പി.എം, പോപ്പുലര്‍ ഫ്രണ്ട് അനുയായികളായ പോലീസുകാരെ തെരഞ്ഞെടുത്തതും കരുതല്‍ തടങ്കലിലെടുത്ത ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി റിമാന്റ് ചെയ്യിച്ചതിന് പിന്നില്‍ ഷെഫീന്‍ അഹമ്മദാണെന്ന് ആരോപണമുണ്ട്.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ നല്കിയ കത്താണ് പിണറായി രാജ്നാഥ് സിംഗിന് നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷെഫീന്‍ അഹമ്മദ് ഡെപ്യുട്ടേഷനിലാണ്. മൂന്ന് വര്‍ഷമാണ് ആദ്യം ഡപ്യൂട്ടേഷന് നല്‍കിയത്. പിന്നീട് രണ്ട് വര്‍ഷം ദീര്‍ഘിപ്പിച്ചു. ഈ കാലാവധിയും അവസാനിച്ചതോടെ പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഷെഫീന്റെ സേവനം ആവശ്യമാണെന്ന് വിശദീകരിച്ചാണ് കത്ത് നല്‍കിയത്.
എന്നാല്‍ ഡെപ്യുട്ടേഷന് നീട്ടി നല്‍കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറി ടോം ജോസിനെ രേഖാമൂലം അറിയിച്ചു. ഒഡീഷ കേഡറിലേക്ക് തിരിച്ചയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ഷെഫീന്‍ കേരളത്തില്‍ തുടരുകയാണ്.
Discussion about this post