ആന്‍ഡമാനിലെ നോര്‍ത്ത് സെന്റിനല്ദ്വീപ് നിവാസികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്ര കൃസ്ത്യന്‍ സംഘടനയായ ഓർഗനൈസേഷൻ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ ആവശ്യപ്പെട്ടു .
ദ്വീപിലേക്ക് മതപരിവര്‍ത്തനത്തിന് എത്തിയ അമേരിക്കന്‍ സുവിശേഷകന് ജോണ്‍ അലന് ചൗവിന്റെ മരണത്തിന് കാരണക്കാര്‍ ഓംഗാ വംശജര്‍ ആണെന്നും ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം .
പുറമേ നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സെന്റിനല്‍ ദ്വീപിലേക്ക് അനധികൃതമായി കടന്നതും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതും ഇന്ത്യന്‍ നിയമങ്ങള്‍ക്ക് എതിരാണെന്നിരിക്കെ ഇത്തരമൊരു ആവശ്യം സംഘടന ഉയര്‍ത്തിയത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെചിരിക്കുകയാണ് . ഇന്ത്യയില്‍ വിദേശ സഹായത്തോടെ മതപരിവര്‍ത്തനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ദ്വീപിലേക്ക് സുവിശേഷത്തിനായി പോയ ജോണ്‍ അലന്റെ മരണവാര്‍ത്ത പുറത്ത് വന്നതും .
കഴിഞ്ഞ ദിവസം മകൻ ജോൺ അലൻ ചൗവിനെ അമ്പെയ്തുകൊന്ന സെന്റിനലീസ് ഗോത്രവിഭാഗക്കാരോട് ക്ഷമിച്ചതായും മകനെ ദ്വീപിലേക്ക് കൊണ്ട് പോയതിനു അറസ്റ്റിലായ മത്സ്യതൊഴിലാളികളെ വിട്ടയക്കണമെന്നും ചൗവിന്റെ കുടുംബം അറിയിച്ചിരുന്നു .
Discussion about this post