കവിയൂര്‍ കേസില്‍ നിലപാട് മാറ്റി സിബിഐ. കവിയൂരിലെ പെണ്‍കുട്ടിയെ അച്ഛന് പീഡിപ്പിച്ചുവെന്ന മുന്‍ കണ്ടെത്തല്‍ സിബിഐ തിരുത്തി. ശാസ്ത്രീയ തെളിവുകളില്ലാത്ത കണ്ടെത്തലായിരുന്നു ഇതെന്ന് സിബിഐ പറയുന്നു. രണ്ടു വട്ടം അച്ഛന് പീഡിപ്പിച്ചുവെന്നായിരുന്നു സിബിഐ പറഞ്ഞിരുന്നത്. ലതാ നായരാണ് കുടുംബം ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുബം ആത്മഹത്യ ചെയ്യുന്നതിന് 72 മമിക്കൂര്‍ മുമ്പ് പീഡിപ്പിക്കപ്പെട്ടിരുന്നു. അച്ഛനാണ് ഇത് ചെയ്തത് എന്നായിരുന്നു സിബിഐ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഉറപ്പിച്ചു പറയാനാവില്ലെന്നും സിബിഐ പറയുന്നു.റിപ്പോര്ട്ടിന്മേല് വാദം കേള്‍ക്കുന്നത് തിരുവനന്തപുരം സിബിഐ കോടതി ഈ മാസം 30ലേക്ക് മാറ്റി.
നാലാം തവണയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. അന്വേഷണം തൃപ്തികരമല്ല എന്ന സാഹചര്യത്തില്‍ കഴിഞ്ഞ മൂന്നു തവണയും റിപ്പോര്‍ട്ട് തള്ളുകയായിരുന്നു.
പ്രധാനപ്രതി ലതാനായരുടെ നുണപരിശോധന ഫലം ഇന്നത്തെ റിപ്പോര്‍ട്ടിന്റെ നിര്‍ണ്ണായക വശമാണ്.
2004 സെപ്റ്റംബര്‍ 28-നാണ് കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന് നമ്പൂതിരിയെയും കുടുംബത്തെയും വാടകവീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. നാരാണയന് നമ്പൂതിരി തൂങ്ങിമരിച്ച നിലയിലും ഭാര്യ ശോഭനയും മൂന്ന് മക്കളും വിഷംകഴിച്ച് മരിച്ചനിലയിലുമായിരുന്നു. കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാനായരായിരുന്നു കേസിലെ ഏകപ്രതി. നാരായണന് നമ്പൂതിരിയുടെ മകളെ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കാഴ്ചവെച്ചന്നായിരുന്നു ആരോപണം. എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ടില്‍ നാരായണന് നമ്പൂതിരി ആത്മഹത്യയ്ക്ക് മുന്‍പ് മകളെ പലതവണ പീഡിപ്പിച്ചതായും ചൂണ്ടിക്കാണിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് കോടതി മൂന്നുതവണ തള്ളിയത്.
ഒരു കേസില്‍, 3 തവണ സിബിഐ റിപ്പോര്‍ട്ട് കോടതി റദ്ദ് ചെയ്ത് തുടരന്വേഷണം നടത്താന്‍ വിധി പറഞ്ഞു, അഭയ കവിയൂര്‍ കേസുകള്‍ നാല് തുടരന്വേഷണത്തോടെ നീതിന്യായ നിയമ ചരിത്രത്തില്‍ ഇടം നേടിയ നിയമപോരാട്ടങ്ങളാണ്.
Discussion about this post