വരാപ്പുഴയില്‍ കസ്റ്റഡിമരണത്തില്‍ പ്രതികളായ ഏഴ് പോലീസുകാരുടെ സസ്പെന്ഷന് റദ്ദാക്കിയതിനെ വിമര്‍ശിച്ച് പ്രമുഖ രാഷ്ട്രീയനിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കര്‍ .
ആയിരം നിരപരാധികള്‍ ചവിട്ടേറ്റ് മരിച്ചാലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെടരുതെന്ന് ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ആദ്യം ശ്രീജിത്തിന്റെ ഭാര്യയ്ക്ക് പത്ത്ലക്ഷവും സര്‍ക്കാര്‍ ജോലിയും നല്കി സര്‍ക്കാര്‍ മഹാമനസ്കത തെളിയിച്ചു . ഇപ്പോള്‍ ഏഴു മാസത്തിനു ശേഷം ഏഴ് പ്രതികളെയും സര്‍വീസില്‍ തിരിച്ചെടുത്ത് വീണ്ടും സര്‍ക്കാര്‍ മഹാമനസ്കത തെളിയിച്ചതായി അദ്ദേഹം പറയുന്നു . ഇരകള്‍ക്കും പ്രതികള്‍ക്കും തുല്യമായ പരിഗണന , തുല്യ നീതി ഇതാണ് ഈ സര്‍ക്കാരിന്റെ പോലീസ് നയമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഏഴു മാസത്തിനു ശേഷം ഏഴു പ്രതികളെയും സർവീസിൽ തിരിച്ചെടുത്തു കൊണ്ട് സർക്കാർ ഇതാ വീണ്ടും മഹാമനസ്കത തെളിയിച്ചിരിക്കുന്നു. പ്രതിസ്ഥാനത്ത് പേരു വരാതെ തടി രക്ഷിച്ച ആലുവാ റൂറൽ എസ്.പിയെ കഴിഞ്ഞ പ്രളയത്തിനിടയിൽ തിരിച്ചെടുത്തിരുന്നു.
ഇനി പൊലീസിലിരുന്നു കൊണ്ടുതന്നെ പ്രതികൾക്ക് സാക്ഷികളെ സ്വാധീനിക്കാം, തെളിവുകൾ തേച്ചുമായ്ച്ചു കളയാം.
ഇരകൾക്കും പ്രതികൾക്കും തുല്യമായ പരിഗണന, തുല്യ നീതി. അതാണ് ഈ സർക്കാരിന്റെ പോലീസ് നയം. ആയിരം നിരപരാധികൾ ചവിട്ടേറ്റു മരിച്ചാലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെടരുത്.
കണ്ടിട്ടില്ല, ഞാനീവിധം മലർച്ചെണ്ടു പോലുള്ള മാനസം…
Discussion about this post