കേരളത്തിലെ ക്രമസമാധാനനില അത്യന്തം ആശങ്കാജനകമാണെന്ന് കേന്ദ്രമന്ത്രി കേണൽ രാജ്യവർദ്ധൻ സിംഗ് റാഥോഡ്. ശബരിമല യുവതീപ്രവേശനത്തിന്റെ വിഷയത്തിൽ കേരളാ മുഖ്യമന്ത്രിയും ഗവണ്മെന്റും പോലീസിനെ ഉപയോഗിച്ച് പൗരന്മാരുടെ ജനാധിപത്യാവകാശങ്ങൾ നിഷേധിയ്ക്കുകയാണെന്ന് അദ്ദേഹം ദേശീയമാദ്ധ്യമങ്ങളോട് പറഞ്ഞു.
“രണ്ടുദിവസം മുൻപ് രാജ്യസഭാ എം പീ ശ്രീ വി മുരളീധരൻ ജിയുടെ വീട്ടിലേയ്ക്ക് ഒരു ബോംബ് എറിഞ്ഞ് ആക്രമണം അഴിച്ചുവിട്ടു അത് വളരെ ചിന്താജനകമാണ്.. കേരളത്തിലുടനീളം ഉള്ള പരിതസ്ഥിതി വളരെ ഭീകരമാണ്. എന്നാൽ കേരളാ മുഖ്യമന്ത്രി പറയുന്ന ആഹ്വാനങ്ങളും വാക്കുകളും ഈ സ്ഥിതിയെ വഷളാക്കി എരിതീയിൽ എണ്ണയൊഴിയ്ക്കുന്ന പോലെയാണ്.
ബംഗാളിലും അനേകം രാഷ്ട്രീയകൊലപാതകങ്ങൾ നടന്നു. എവിടെയെങ്കിലും പോലീസിനെ ഗവണ്മെന്റ് സ്വന്തം ഹിതത്തിനു വേണ്ടി ഉപയോഗിയ്ക്കുനെങ്കിൽ അത് ജനാധിപത്യത്തിന്റെ നിലനിൽപ്പിനു തന്നെ വിരുദ്ധമാണ്, ജനാധിപത്യത്തിനു മുകളിലുള്ള ആക്രമണമാണ്. “ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മാദ്ധ്യമങ്ങളും പ്രധാന പൗരന്മാരും മുന്നോട്ടുവന്ന് അതാതിടത്തെ സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തണമെന്നും ജനാധിപത്യപരമായ അവരുടെ ഉത്തരവാദിത്തങ്ങൾ അവരെ ഓർമ്മിപ്പിയ്ക്കണമെന്നും അഭ്യർത്ഥിയ്ക്കുന്നു. എന്നും രാജ്യവർദ്ധൻ സിംഗ് റാഥോഡ് അഭ്യർത്ഥിച്ചു.
Discussion about this post