(നിലപാട്) സുജിന പി
ജ്വല്ലറിയില്‍ നിന്നും ആഭരണം കടം വാങ്ങിയാല്‍ അത് തിരിച്ച് നല്‍കാനുള്ള ബാധ്യതയില്ലേ…അത് തിരിച്ച് ചോദിച്ചാല്‍ ആത്മഹത്യ ചെയ്യുകയാണോ വേണ്ടത്. കടം കൊടുത്തവരെല്ലാം ഇങ്ങനെ ചെയ്താല്‍ പിന്നെ ്ജുവല്ലറികള് അടച്ച് പൂട്ടേണ്ടി വരില്ലേ…?
ചെമ്മണ്ണൂര്‍ തിരൂര്‍ ശാഖയില്‍ ഇസ്മയില്‍ എന്ന പിതാവ് പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ച സംഭവത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിനിടെ ചിലരെങ്കിലും ചോദിച്ച ചോദ്യമാണിത്. ഒറ്റനോട്ടത്തില്‍ ചിലരെങ്കിലും ശരിവച്ച പ്രതികരണം. എന്നാല്‍ സോഷ്യല്‍ മീഡിയ പക്ഷേ ഈ പ്രതികരണങ്ങളെ ചവുട്ടി കൂട്ടി മൂലയിലേക്കെറിയുകയാണ് ചെയ്തത്.
സ്വഭാവികമായും ബ്ലേഡ് മാഫിയയും എന്തിന് പല ബാങ്കുകാരും നിരന്തരം അഭിമുഖീരിക്കുന്ന വിഷയമാണ് കടം വാങ്ങിയവരുടെ ആത്മഹത്യ ഭീഷണി. ഇത്തരം സംഭവങ്ങളില്‍ വാ തോരാതെ മനുഷ്യാവകാശം പ്രസംഗിക്കുന്ന പലരുമാണ് ഇത്തരം ചോദ്യങ്ങളുയര്‍ത്തുന്നത് എന്നാണ് വിചിത്രം. ഇവിടെ മറ്റേത് ജ്വല്ലറിക്കാരനായാലും ഇത്രയൊന്നും പ്രതിഷേധം ഉയരുമായിരുന്നില്ല എന്നതാണ് മറ്റൊരു അഭിപ്രായം.
ശരിയാണ് ഈയൊരുകാര്യം തന്നെയാണ് ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നടന്ന സംഭവത്തെ വ്യത്യസ്തമാക്കുന്നത്. സ്ഥാപന ഉടമയായ ബോബി ചെമ്മണ്ണൂര്‍ വെറുമൊരു സ്വര്‍ണാഭരണ വില്പന മുതലാളിയല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഗിന്നസ് ബുക്കില്‍ വരെ പേര് കുറിക്കാന്‍ ഇറങ്ങിയയാളാണ്. രക്തദാനത്തിന്റെ മഹത്വം ഉദ്ഘാഷിച്ച് കേരളമൊട്ടുക്ക് ഓടിയ മഹാനുഭാവനാണ്. വടക്ക് കാസര്‍ഗോഡ് മുതല്‍ നമ്മുടെ ഭരണകര്‍ത്താക്കളുടെയും, മഹത് വ്യക്തിത്വങ്ങളുടെയും ആദരവും സ്വീകരണവും ഏറ്റുവാങ്ങിയ വ്യക്തിത്വമാണ്്. സേവന സന്നദ്ധതയുള്ള ആയിരക്കണക്കിന് ജനങ്ങളെ മനുഷ്യ ജീവന് രക്ഷിക്കാന്‍ ഒരുമിക്കാം എന്നഹ്വാനം ചെയ്ത് പിന്നാലെ ഓടിച്ചയാളാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരവധി പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങിയ ആള്. അങ്ങനെയൊരാളുടെ സ്ഥാപനത്തില്‍ നടന്ന ജീവപായത്തെ എന്തിന്റെ പേരിലായാലും ലഘൂകരിച്ച് കാണാനാവില്ല.
മകളുടെ വിവാഹാവശ്യങ്ങള്‍ക്കായി കുറച്ചു സ്വര്‍ണ്ണം കടം വാങ്ങിയ കാളാട് സ്വദേശി ഇസ്മായില്‍ എന്ന പിതാവിന് സ്വന്തം ജീവന് പണയം വെക്കേണ്ടി വന്നു ചെമ്മണ്ണൂര്‍ ജ്യുവലറിയുടെ നീരാളിക്കൈകളില്‍ നിന്ന് രക്ഷപെടാന്‍.. സ്വര്‍ണ്ണക്കടക്കാരുടെ പീഡനങ്ങള്‍ പരിധി വിട്ടപ്പോഴാണ് ഈ പിതാവ് ഈ സാഹസത്തിനു മുതിര്‍ന്നത്. സ്വന്തം മകളുടെ വിവാഹത്തിനായി ഇതൊരു പിതാവിനെയും പോലെ തന്നെക്കൊണ്ട് കഴിയാവുന്ന തരത്തില്‍ സ്വര്‍ണ്ണം ഇട്ടു കൊടുക്കാന്‍ മുതിര്‍ന്ന ഒരു പിതാവ്.. തന്റെ കയ്യില്‍ ഉണ്ടായിരുന്ന കാശിന്റെ കുറവ് കൊണ്ടുതന്നെ അദ്ദേഹം അതിനു തെരഞ്ഞെടുത്തത് മനുഷ്യ സ്നേഹി എന്നു സ്വയം അവരോധിക്കുന്ന മഹാനായ ബോബി ചെമ്മണ്ണൂരിന്റെ കടയില്‍ ആയിരുന്നു.
പക്ഷെ ഇസ്മായിലിന്റെ കണക്കു കൂട്ടല്‍ എല്ലാം തെറ്റിച്ച്, ആദ്യം മുഴുവന്‍ പണവും നല്കിയില്ലെങ്കിലും പിന്നീട് സാവകാശം ബാക്കി കൊടുത്താല്‍ മതിയെന്നുമുള്ള ജീവനക്കാരുടെ വാഗ്ദാനത്തില്‍ ഇസ്മായില്‍ വിശ്വസിച്ചു സ്വര്‍ണ്ണം വാങ്ങി. വാങ്ങിയ സ്വര്‍ണ്ണത്തിന്റെ ബില്‍ കൊടുത്തത് പണം കൊടുത്തതിന്റെ മാത്രം. പണം കൊടുക്കാതെ വാങ്ങിയ സ്വര്‍ണ്ണത്തിന്റെ ബില്‍ കൊടുത്തതുമില്ല , ഒപ്പം മുദ്ര പത്രങ്ങളും ബ്ലാങ്ക് പേപ്പറുകളും ഒപ്പിട്ടു വാങ്ങുകയു ചെയ്തു. 5 ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം ആണ് ഇസ്മയില്‍ വാങ്ങിയത്. തുടക്കത്തില്‍ മൂന്നു ലക്ഷത്തി അറുപതിനായിരം രൂപ ആണ് നല്കിയതും. നിശ്ചിത തീയതിക്കു ഇസ്മായിലിന് പണം അടക്കാന്‍ കഴിയാതിരുന്നതോടെ ജ്യൂവലറിക്കാര്‍ പണിക്കൂലിയെന്ന പേരില്‍ വന്‍തുക ഉയര്‍ത്തി. ഒപ്പം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതൊക്കെ താങ്ങാന്‍ കഴിയാത്ത ഒരു ഗൃഹനാഥന്റെ മനോവേടനയായിരുന്നു നമ്മള് കണ്ട ഈ ആത്മഹത്യ..
ബോബി എന്ന ‘മനുഷ്യസ്നേഹി’യെ സഹായിക്കുന്ന ഉന്നതന്മാര് ആരായാലും ഈ പാവം മനുഷ്യരുടെ നിസ്സഹായത മനസ്സിലാക്കിയാല്‍ ഇതുപോലുള്ളവര്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ കഴിയും. ഇതിനെക്കുറിച്ചന്വേഷിച്ചപ്പോള്‍ ഇസ്മയിലിന്റെ മകളുടെ ഭര്‍തൃ ഗൃഹത്തില്‍ പോയി ജ്യൂവലറിക്കാര്‍ സ്വര്‍ണ്ണം ഊരി തരാന്‍ നിര്‍ദ്ദേശിച്ചതായും ഭീഷണിപ്പെടുത്തിയതായും ഇസ്മയിലിന്റെ ബന്ധുക്കള്‍ പറയുന്നു. ഈ മനപ്രയാസമൊക്കെ മറികടക്കാനാകാതെയാണ് ഇസ്മായില്‍ ഇത് ചെയ്തതെന്നാണ് വിവരം…തന്റെ വസ്തു വിട്ടു പണം തരാമെന്നും അത് വിലക്കാനുള്ള സാവകാശം ചോദിച്ചിട്ട് കിട്ടാതിരുന്നതും ഇസ്മയിലിനെ വിഷമിപ്പിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
സമൂഹത്തില്‍ ഉന്നത സ്ഥാനത്തെതിയാല് മാന്യതയുടെ മൂടുപടം ഇടുന്ന,മനുഷ്യ സ്നേഹം ഉണ്ടെന്നു കാണിക്കാന്‍ ശ്രമിക്കുന്ന ‘പ്രാഞ്ചിയെട്ടന്മാരുടെ’ കപട മുഖം വെളിവായിരിക്കുകയാണ് ഈ സംഭവത്തോടെ വീണ്ടും. പണം മുഴുവന്‍ കൊടുത്തു തീര്തിട്ടും തന്റെ വീടും സ്ഥലവും തട്ടിയെടുത്ത ബോബി ഗ്രൂപ്പിന്റെ കപട മുഖം മാധ്യമങ്ങള്‍ക്ക് വെളിപ്പെടുതിയിട്ടും ആരും അത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ലെന്നാണ് കോഴിക്കോട് സ്വദേശി സിദ്ധാര്ത്ഥന് പറയുന്നത്. ഇപ്പോള്‍ വ്യാപകമായി കാണുന്ന ഇത്തരം കബളിപ്പിക്കലിനെതിരെ ഓപ്പറേഷന് കുബേര പോലെ ഒരു നീക്കം എടുക്കാന്‍ സംസ്ഥാന അഭ്യന്തര മന്ത്രാലയം തയ്യാറാകുമോ?
ഇപ്പോള്‍ ആത്മഹത്യക്ക് പ്രേരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കാതെ വിഷമം കൊണ്ട് ആത്മഹത്യാശ്രമം നടത്തിയ ആളിനെതിരെ രണ്ട് കേസ് എടുത്തുവെന്നറിയുന്നത് ബോബിയുടെ ഇത്തരം കുരുക്കുകളില്‍ അനവധിപേര്‍ പെട്ടിട്ടും, ഇത്തരം ഒരു ദുരന്ത വാര്‍ത്ത ഉണ്ടായിട്ടും ആവശ്യമായ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതിന്റെ കാരണം സമൂഹത്തിന് സുവ്യക്തമാണ്. ഇത്തരം പക്ഷപാതിത്വങ്ങള്‍ പക്ഷേ ജനാധിപത്യവ്യവസ്ഥയിലുള്ള പൗരന്മാരുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്ന് തിരിച്ചറിയണം.
ഒരു ചെറിയ ചോദ്യം കൂടി ബാക്കിയുണ്ട് സാറന്മാരെ…ഈ പിതാവ് കടം വാങ്ങിയതിന്റെ പേരില്‍ ഏതെങ്കിലും വട്ടിപലിശക്കാരന്റെ സ്ഥാപനത്തിലായിരുന്നെങ്കില് അയാളെ നിങ്ങള്‍ എന്ത് ചെയ്യുമായിരുന്നു….?
അയാളോട് മാധ്യമങ്ങളുടെ സമീപനം എങ്ങനെയാകുമായിരുന്നു….വ്യവസ്ഥിതിയും പോളിസിയും ഇങ്ങനെയായി പോയി എന്ന് ഒഴിവ് കഴിവ് പറയും മുന്‍പ് വെറുതെ അല്പനേരം ആലോചിക്കുകയെങ്കിലും ചെയ്യുക
(ബ്രേവ് ഇന്ത്യ ന്യൂസില്‍ ‘നിലപാട’് എന്ന കോളത്തില്‍ നിങ്ങള്‍ക്കും എഴുതാം..സാമൂഹ്യ പ്രസക്തമായ നിരീക്ഷങ്ങളും അഭിപ്രായങ്ങളും, അനുഭവങ്ങളും പങ്കുവെക്കാം. നിങ്ങളുടെ ലേഖനം [email protected] എന്ന വിലാസത്തില്‍ അയക്കുക)
Discussion about this post