വനമേഖലകളിൽ നിന്ന് വനവാസികളെ ഒഴിപ്പിയ്ക്കണമെന്നുള്ള സുപ്രീം കോടതിയുടെ വിവാദ വിധിയ്ക്കെതിരേ ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകുമെന്ന് ബീജേപീ അദ്ധ്യക്ഷൻ അമിത് ഷാ അറിയിച്ചു.
ബിജെപി മുഖ്യമന്ത്രിമാരുമായി അമിത് ഷാ ഇതിനോടകം ഈ വിഷയത്തിൽ ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നുംബിജെപി അറിയിച്ചു.
പത്ത് ലക്ഷത്തോളം വനവാസികളാണ് സുപ്രീം കോടതിയുടെ ഈ വിധിവന്നതിനു ശേഷം ഒഴിപ്പിക്കാൽ ഭീഷണി നേരിടുന്നത്.
ബിജെപി നമ്മുടെ വനവാസി സഹോദരങ്ങളുടെ ക്ഷേമത്തിനായും അവകാശങ്ങൾ സംരക്ഷിയ്ക്കുന്നതിനായും സാദ്ധ്യമായതെല്ലാം ചെയ്യും. സ്ഥിരം കുറ്റവാളികൾ കെണിയൊരുക്കി കാത്തിരിയ്ക്കുകയാണ്. കപടപ്രചരണങ്ങളിൽപ്പെടാതെ നമ്മൾ ജാഗരൂഗരായിരിയ്ക്കണം. അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.
വനവാസികളെ അവരുടെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയെപ്പറ്റി ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരുമായും ഞാൻ ചർച്ചകൾ നടത്തുകയും അവരെല്ലാം ഈ വിധിയ്ക്കെതിരേ സുപ്രീം കോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകും എന്നറിയിയ്ക്കുകയും ചെയ്തിട്ടുണ്ട്. വനവാസികളെ ഒഴിപ്പിയ്ക്കുന്നത് തടയാൻ സാദ്ധ്യമായതെല്ലാം ബീജേപീ ചെയ്യും ഷാ അറിയിച്ചു.
ആസാമിലെ ഹിമന്ത ബിശ്വ ശർമ്മയും ഝാർഖണ്ഡിലെ രഘുബാർ ദാസും അമിത് ഷാ പറഞ്ഞതിനോട് യോജിച്ച് പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. വനവാസികളുടെ അസ്തിത്വവും അവകാശങ്ങളും സംരക്ഷിയ്ക്കാൻ ആസാം വേണ്ടതെല്ലാം ചെയ്യുമെന്ന് ആസാം മുഖ്യമന്ത്രി അറിയിച്ചു.
വനാവകാശനിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ചില പരിസ്ഥിതി-വന്യജീവി സംരക്ഷണ എൻ ജീ ഓ കളാണ് സുപ്രീം കോടതിയിൽ കേസു നൽകിയത്.
ഈ വിധി പത്ത്ലക്ഷത്തോളം വനവാസികളെ പ്രതികൂലമായി ബാധിയ്ക്കും എന്നാണ് കണക്കാക്കുന്നത്. കേരളത്തിൽ 894 കുടൂംബങ്ങളെ ഈ വിധി പ്രതികൂലമായി ബാധിയ്ക്കും.
Discussion about this post