‘ജെയ്ഷെ മുഹമ്മദിനു വേണ്ടി പാകിസ്താന്‍ സൈന്യം ഇന്ത്യയെ എന്തിന് ആക്രമിക്കണം. ജെയ്ഷെ മുഹമ്മദിനെ സ്വന്തം മണ്ണില്‍ വെച്ചുപൊറുപ്പിക്കുക മാത്രമല്ല നിങ്ങള്‍ ചെയ്യുന്നത്. പകരം അവര്‍ക്ക് ഫണ്ട് ചെയ്യുകയാണ്. എന്നിട്ട് അവരുടെ ഇരയാകുന്ന രാജ്യം തിരിച്ചടിക്കുമ്പോള്‍ നിങ്ങള്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വേണ്ടി വീണ്ടും അക്രമം നടത്തുന്നു. ഇമ്രാന്‍ഖാന്‍ ഇതിനു മാത്രം ഉദാരവാനും രാജ്യതന്ത്രജ്ഞനുമാണൈങ്കില്‍ ആദ്യം മസൂദ് അന്‍സറിനെ വിട്ടു തരട്ടെ’,മോദി സര്‍ക്കാരിന്റെ വിദേശ നയങ്ങള്‍ എന്ന വിഷയത്തില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.
പാകിസ്താനുമായി ഒരു ചര്‍ച്ചയ്ക്കുള്ള സാധ്യതയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ പാകിസ്താന്‍ ആദ്യം തീവ്രവാദത്തിനെതിരേ നടപടിയെടുക്കട്ടെയാന്നിയിരുന്നു സുഷമയുടെ മറുപടി.ഉഭയകക്ഷി ബന്ധത്തെ വീണ്ടു വീണ്ടും താറുമാറാക്കുന്ന ഐഎസ്ഐയെയും അതിന്റെ സൈന്യത്തെയും പാകിസ്താന്‍ നിയന്ത്രിക്കേണ്ടതുണ്ട്. ചര്‍ച്ചയും തീവ്രവാദവും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയായ ഒ.ഐ.സിയിലേക്കുള്ള ക്ഷണത്തെ കുറിച്ചും സുഷമ സ്വരാജ് സംസാരിച്ചു.
‘1969ല്‍ ഒഐസിയുടെ സമ്മേളനത്തില്‍ എത്തിയിട്ടും പാകിസ്താന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് പങ്കെടുക്കാനായിരുന്നില്ല.അവസരം നിഷേധിക്കപ്പെട്ട ഇന്ത്യ അവിടെ അപമാനിക്കപ്പെട്ടു. എന്നാല്‍ 50 വര്‍ഷത്തിനു ശേഷം ഇന്ത്യ വിശിഷ്ടാതിഥിയായി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അവിടെ പാകിസ്താന്റെ കസേര ഒഴിഞ്ഞു കിടന്നു’, സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു.
‘രാജ്യതാത്പര്യം, വസുധൈവ കുടുംബകം എന്ന രണ്ട് സിദ്ധാന്തങ്ങളിലൂന്നിയാണ് വിദേശ പര്യടനം നടത്തുന്നത്. ഇത്രയധികം യാത്രകള്‍ ചെയ്യുന്നതെന്തിനെന്ന് പലയാളുകളും ചോദിക്കാറുണ്ട്. വെറുമൊരു രസത്തിനു വേണ്ടിയല്ല ഞങ്ങള്‍ യാത്ര ചെയ്യുന്നത്. മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ യാത്ര ചെയ്യുന്നത്. ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളുമായുള്ള മെച്ചപ്പെട്ട ബന്ധങ്ങള്‍ കാരണമാണ് യെമനില്‍ നിന്ന് 7000 പേരെ രക്ഷിച്ചെടുക്കാനായത്’, സുഷമ സ്വരാജ് പറഞ്ഞു
Discussion about this post