തൃശ്ശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ സ്ഥാനാര്‍ത്ഥിയായേക്കും.തൃശൂര്‍ അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്.
തൃശൂർ, വയനാട്, ഇടുക്കിസംവരണ മണ്ഡലങ്ങളായ മാവേലിക്കര, ആലത്തൂർ എന്നിവയാണ് ബി.ഡി.ജെ.എസിന് നൽകിയിരിക്കുന്നത്.. ആലത്തൂരിൽ കെ.പി.എം.എസ് നേതാവ് ടി.വി. ബാബുവും മാവേലിക്കരയിൽ തഴവ സഹദേവനും മത്സരിക്കും. ഇടുക്കിയിൽ ബിജു കൃഷ്ണനേയും വയനാട്ടിൽ ആന്റോ അഗസ്റ്റിനെയുമാണ് ബി.ഡി.ജെ.എസ് ഇറക്കുന്നത്.എസ്.എൻ.ഡി.പി ഭാരവാഹിത്വം രാജിവയ്ക്കാതെയാകും തുഷാർ ജനവിധി തേടുക.
തൃശ്ശൂരില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ലേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാറായിട്ടില്ലെന്ന് തുഷാര്‍ പറഞ്ഞു.തന്നോട് മത്സരിക്കാന്‍ അമിത്ഷായും മോദിയും ആവശ്യപ്പെട്ടെന്ന് തുഷാര്‍ പറഞ്ഞിരുന്നു.
പ്രഖ്യാപനത്തിനുള്ള നല്ല സമയം കാത്തിരിക്കുകയാണെന്നും സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും തൃശ്ശൂരും പത്തനംതിട്ടയുമായി പാക്കേജില്ല എന്നും അദ്ദേഹം പറഞ്ഞു.
ആദ്യം തുഷാര്‍ മത്സരിക്കുന്നതിനെതിരെ കടുത്ത നിലാപാടെടുത്ത വെള്ളാപ്പള്ളി നടേശന് എന്നാല്‍ കഴിഞ്ഞ ദിവസം അനുകൂല നിലപാടാണ് സ്വീകരിച്ചത്. മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നായിരുന്നു വെള്ളാപ്പള്ളി മുന്നോട്ട് വച്ച ഉപാധി. എന്നാല്‍ ഭാരവാഹിത്വം ഒഴിയണമോ എന്നത് പിന്നീട് ആലോചിക്കാം എന്നാണ് ഇപ്പോള്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. നിലവില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റാണ് തുഷാര്‍.
Discussion about this post