കോളേജിലെ സഹപാഠിയുമായി സൗഹൃദം പുലര്‍ത്തിയതിന്റെ പേരില്‍ പിതാവ് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പാണ്ടുരംഗ് ശ്രീരംഗ് സായ്ഗുണ്ട് (51) ഉള്‍പ്പെടെ 2 അമ്മാവൻമാരും അറസ്റ്റിലായി.
കഴിഞ്ഞ 23ന് വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടുത്ത ദിവസം പെൺകുട്ടിയുടെ 2 അമ്മാവൻമാരുടെ സഹായത്തോടെ മൃതദേഹം കത്തിച്ചുകളയാനും ശ്രമിച്ചു. മകളെ കാണാനില്ലെന്ന് പരാതിയും നൽകി. എന്നാൽ വീടിനു സമീപമുള്ള കുളത്തിൽ നിന്നു മൃതദേഹം സഹോദരി കണ്ടെത്തുകയായിരുന്നു.
സഹപാഠിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും കേൾക്കാതിരുന്നതിനെ തുടർന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് പിതാവ് പാണ്ഡുരംഗ് ശ്രീരംഗ് സായ്ഗുന്തെ (51) മൊഴി നൽകി.
.മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനയച്ച പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് 35ല്‍ അധികം പോരെ ചോദ്യം ചെയ്തിരുന്നു. ഇതിനൊടുവിലാണ് അച്ഛനും അമ്മാവന്മാരും അറസ്റ്റിലായത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
Discussion about this post